Site icon Janayugom Online

പട്ടിക്കുട്ടിയെ തട്ടിക്കൊണ്ടുപോയ വിദ്യാർ‍ത്ഥികളോട് ക്ഷമിച്ചെന്ന് പെറ്റ് ഷോപ്പ് ഉടമ

കൊച്ചിയിൽ നിന്നും ഹെൽമറ്റിൽ ഒളിപ്പിച്ച് പട്ടിക്കുട്ടിയെ തട്ടിക്കൊണ്ട് പോയ പ്രതികളായ വിദ്യാര്‍ത്ഥികളോട് ക്ഷമിച്ചെന്ന്
പെറ്റ് ഷോപ്പ് ഉടമ. രണ്ട് പ്രതികൾക്കും കൗൺസിലിങ് നൽകണമെന്നും കൊച്ചി പൊലീസിന് നന്ദിയറിക്കുന്നുവെന്നും ഷോപ്പ് ഉടമ മുഹമ്മദ് ബാഷിത്ത് മാധ്യമങ്ങളോട് പറ‍ഞ്ഞു.

എൻജിനീയറിങ് വിദ്യാർ‍ത്ഥികളായ നിഖിലും ശ്രേയയുമാണ് പിടിയിലായത്. ഇരുവരും കർണ്ണാടക സ്വദേശികളാണ്. ശനിയാഴ്ച വൈകിട്ടാണ് നെട്ടൂരിലെ പെറ്റ് ഷോപ്പിൽ നിന്നും 15,000 രൂപ വിലയുള്ള പട്ടിക്കുട്ടിയെ ഹെൽമറ്റിൽ ഒളിപ്പിച്ച് ഇവര്‍ കടത്തിയത്. തുടര്‍ന്ന് ഇവരെ പൊലീസ് ഉഡുപ്പിയിലെ കർക്കാലയിൽ നിന്ന് പിടികൂടുകയായിരുന്നു. പട്ടിക്കുട്ടിയെയും പൊലീസ് കണ്ടെത്തി. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ എന്തിനാണ് പട്ടിക്കുട്ടിയെ മോഷ്ടിച്ചതെന്നത് ഉള്‍പ്പെടെ വ്യക്തമാകാനുണ്ട്. സംഭവത്തില്‍ കേസ് അന്വേഷണം തുടരുകയാണ്.

Eng­lish Sum­ma­ry: pup­py was stolen from a pet shop kochi own­er says apol­o­gized to accused
You may also like this video

Exit mobile version