Site icon Janayugom Online

റാഗിങ്ങ്; വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ഒന്‍പത് പേര്‍ അറസ്റ്റില്‍

ജാദവ്പൂര്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി ഹോസ്റ്റലിലെ ബാല്‍ക്കണിയില്‍ നിന്ന് വീണുമരിച്ച സംഭവത്തില്‍ ഒന്‍പത് പേര്‍ അറസ്റ്റിലായി. ബംഗാളിലെ ജാദവ്പൂര്‍ സര്‍വകലാശാലയില്‍ സഹപാഠികളും പൂര്‍വ വിദ്യാര്‍ത്ഥികളുമാണ് അറസ്റ്റിലായത്.

അതേസമയം ഹോസ്റ്റലിലും ക്രൂരമായ റാഗിങ്ങാണ് നടന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. അറസ്റ്റിലായവരില്‍ മൂന്ന് പേര്‍ സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ്. സംഭവം നടക്കുമ്പോള്‍ കാമ്പസിലുണ്ടായിരുന്ന ഇവര്‍ പിന്നീട് അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.

സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ ബംഗാളി ഹോണേഴ്സ് ബിരുദ വിദ്യാര്‍ത്ഥിയാണ് ഹോസ്റ്റലിലെ ബാല്‍ക്കണിയില്‍ നിന്നു വീണത്. ചികിത്സയിലിരിക്കെ മരണപ്പെടുകയും ചെയ്തു. കൊലപാതകത്തിനും ഗൂഢാലോചനയ്ക്കും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ക്രൂരമായ റാഗിങ്ങിന് പുറമെ ലൈംഗിക പീഡനം നടന്നതായുള്ള ആരോപണങ്ങളും അന്വേഷിക്കുന്നുണ്ട്.

Eng­lish Summary;ragging; Nine peo­ple have been arrest­ed in the death of the student

You may also like this video

Exit mobile version