Site iconSite icon Janayugom Online

ഹൈഡ്രജൻ ബോംബ് വരുന്നതേയുള്ളു; വോട്ട് കൊള്ളക്കെതിരെ തെളിവുകളുമായി രാഹുൽ ഗാന്ധി

തെരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ട് കൊള്ളയുടെ ഹൈഡ്രജൻ ബോംബ് വരുന്നതേയുള്ളുവെന്ന് രാഹുൽഗാന്ധി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ വോട്ട് ചോരികളെ സംരക്ഷിക്കുകയാണെന്നും ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ വ്യക്തമാക്കി. കോൺഗ്രസിന്റെ ബൂത്തുകളിൽ വ്യാപകമായി വോട്ടുകൾ വെട്ടിനിരത്തി. ഇതുമായി ബന്ധപ്പെട്ട് കർണാടക സിഐഡി 18 ഓളം പരാതികൾ കമ്മിഷന് നൽകി. താൻ തെളിവ് കാണിക്കാം. പ്രതിപക്ഷത്തിന് വോട്ടു ചെയ്യുന്നവരെ ഒഴിവാക്കുകയാണ്. വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ടെന്നും‌ രാഹുൽ ​ഗാന്ധി പറഞ്ഞു. 

തന്റെ വിവരങ്ങൾ ഉപയോഗിച്ച് 14 വോട്ടുകൾ ഡിലീറ്റ് ചെയ്തത് എങ്ങനെ സംഭവിച്ചെന്ന് അറിയില്ലെന്ന് വാർത്താ സമ്മേളനത്തിൽ സൂര്യകാന്ത് പറഞ്ഞു. ഗോദാബായിയുടെ വിവരങ്ങൾ ഉപയോഗിച്ചും വോട്ടുകൾ ഒഴിവാക്കിയെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. ബൂത്തിലെ ആദ്യ സീരിയൽ നമ്പർ ഉപയോഗിച്ച് വോട്ട് ഡിലീറ്റ് ചെയ്‌തു.
കർണ്ണാടകത്തിലെ അലന്ത് മണ്ഡലത്തിൽ 6018 വോട്ടുകൾ ഒഴിവാക്കി. ഇതേ കുറിച്ച് അന്വേഷണം നടത്തി. വോട്ടർമാർക്ക് യാതൊരു വിവരവുമില്ല എങ്ങനെ സംഭവിച്ചുവെന്ന്. കർണ്ണാടകത്തിന് പുറത്ത് നിന്നാണ് വോട്ടുകൾ ഒഴിവാക്കിയത്. ഗോദാഭായിയെന്ന വോട്ടർ ന്റെ വോട്ട്’ ഇല്ലാതായത് എങ്ങനെയെന്നറിയില്ലെന്ന് വിശദീകരിച്ചു.

Exit mobile version