Site icon Janayugom Online

തുടര്‍ച്ചയായ ആറാം തവണയും റിപ്പോ നിരക്കില്‍ മാറ്റമില്ലാതെ ആര്‍ബിഐ പണനയം

തുടര്‍ച്ചയായ ആറാം തവണയും റിപ്പോ നിരക്കില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) പണനയം.
റിപ്പോനിരക്ക് 6.50 ശതമാനത്തിലും സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി റേറ്റ് 6.25 ശതമാനത്തിലും മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി റേറ്റ് 6.75 ശതമാനത്തിലും തുടരും. ഫിക്‌സ്ഡ് റിപ്പോ റേറ്റ് 3.35 ശതമാനത്തിലും കരുതല്‍ ധന അനുപാതം 4.50 ശതമാനത്തിലും സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ 18 ശതമാനത്തിലും മാറ്റമില്ലാതെ നിലനിര്‍ത്തി.

ഒക്ടോബറില്‍ 4.9 ശതമാനമായിരുന്ന പണപ്പെരുപ്പം ഡിസംബറില്‍ 5.7 ശതമാനത്തിലേക്ക് ഉയര്‍ന്നിരുന്നു. പണപ്പെരുപ്പം ലക്ഷ്യനിരക്കിലേക്ക് തിരിച്ചെത്തിക്കാനുള്ള പോരാട്ടം തുടരുകയാണെന്നും ഈ പശ്ചാത്തലത്തില്‍ അടിസ്ഥാന പലിശനിരക്കുകളില്‍ മാറ്റമില്ലെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി. 

2023–2024 ലെ പണപ്പെരുപ്പ പ്രവചനം 5.4 ശതമാനമായി ആര്‍ബിഐ നിലനിര്‍ത്തി. നടപ്പുവര്‍ഷം ഇന്ത്യ 7.3 ശതമാനം ജിഡിപി വളര്‍ച്ച നേടുമെന്നും ധനനയ പ്രഖ്യാപനത്തില്‍ ശക്തികാന്ത ദാസ് പറഞ്ഞു. എംപിസിയിലെ ആറ് അംഗങ്ങളില്‍ അഞ്ചുപേരും പലിശനിരക്കുകള്‍ മാറ്റമില്ലാതെ തുടരുന്നതിന് വോട്ടുചെയ്തു. അതേസമയം ജയന്ത് വര്‍മ്മ 25 ബേസിസ് പോയിന്റ് കുറവ് വരുത്തണമെന്ന് ആവശ്യപ്പെട്ടു. 

Eng­lish Sum­ma­ry: RBI mon­e­tary pol­i­cy unchanged for sixth con­sec­u­tive time on repo rate

You may also like this video

Exit mobile version