നിലവിൽ എച്ച് 1 ബി വിസയിലുള്ള 10,000 ഡോളര്‍ വര്‍ധനവില്‍ ഇന്ത്യക്കാർക്ക് നേരിയ ആശ്വാസം. ഫീസുമായി ബന്ധപ്പെട്ട ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് അമേരിക്കൻ പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ്.നിലവിലുള്ള ഉടമകൾക്കോ പുതുക്കലുകൾക്കോ ബാധകമല്ലെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മെറ്റ, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങിയ കമ്പനികൾ അവരുടെ എച്ച്-1ബി, എച്ച്-4 വിസ ഉടമകളായ ജീവനക്കാരോട് കുറഞ്ഞത് 14 ദിവസത്തേക്ക് രാജ്യം വിടരുതെന്നും ഇതിനകം രാജ്യത്തിന് പുറത്തുള്ളവർ ഞായറാഴ്ചയ്ക്കകം തിരിച്ചെത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഈ ഫീസ് ഒറ്റ തവണത്തേക്ക് മാത്രം ഈടാക്കുന്നതാണെന്നും ഇത് പുതിയ അപേക്ഷകർക്ക് മാത്രമേ ബാധകമാകൂവെന്നും വർഷം തോറും ഈടാക്കില്ലെന്നും അമേരിക്കൻ പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ട്വിറ്റ് ചെയ്തു. അതോടൊപ്പം നിലവിലെ എച്ച്-1ബി വിസ പുതുക്കുമ്പോൾ ഈ ഫീസ് നൽകേണ്ടതില്ലെന്നും വ്യക്തമാക്കിയ അവർ, നിലവിലെ വിസ ഉടമകൾക്ക് അമേരിക്കയിൽ താമസിക്കുന്നതിനും അമേരിക്കയിൽ നിന്ന് പുറത്തുപോകുന്നതിനും തിരികെ വരുന്നതിനും മറ്റ് തടസങ്ങളില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.വിദേശ തൊഴിലാളികളെ നിയമിക്കുന്നതിൽ നിന്ന് കമ്പനികളെ നയം നിരുത്സാഹപ്പെടുത്തുമെന്ന് പറഞ്ഞുകൊണ്ട് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്കും ഈ നീക്കത്തെ ന്യായീകരിച്ചു.യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന്റെ കണക്കുകൾ പ്രകാരം, അംഗീകൃത എച്ച് ‑1 ബി അപേക്ഷകളിൽ 71 ശതമാനവും ഇന്ത്യക്കാരാണ്.

