Site iconSite icon Janayugom Online

പതിനൊന്നാം ദിവസവും ഉക്രെയ്‌നില്‍ റഷ്യ ആക്രമണം തുടരുന്നു; മൂന്നാംഘട്ട സമാധാന ചര്‍ച്ച നാളെ

ഉക്രെയ്ന്‍ അധിനിവേശത്തിന്റെ പതിനൊന്നാം ദിവസമായ ഇന്നും റഷ്യ ആക്രമണം തുടരുകയാണ്. കീവ് പിടിച്ചടക്കാനുള്ള റഷ്യയുടെ ശ്രമങ്ങളെ ഉക്രെയ്ന്‍ ചെറുത്തുനില്‍ക്കുന്നു. കീവിലും ഖാര്‍ക്കീവിലും പോരാട്ടം രൂക്ഷമാണ്. നേരത്തെ റഷ്യ വെടിനിര്‍ത്തലിന് സമ്മതിച്ച മരിയുപോളില്‍ ഷെല്ലാക്രമണം തുടരുന്നതിനാല്‍ ആളുകളെ ഒഴിപ്പിക്കുന്നത് നിര്‍ത്തിവെയ്ക്കുന്നതായി ഉക്രെയ്ന്‍ അറിയിച്ചു. അതേസമയം, മൂന്നാംഘട്ട സമാധാന ചര്‍ച്ച നാളെ നടക്കും.

യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ഉക്രെയ്ന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ് സഹായിക്കണമെന്ന് വീണ്ടും നാറ്റോയോട് അഭ്യര്‍ത്ഥിച്ചു. യുദ്ധവിമാനങ്ങളുള്‍പ്പടെ നല്‍കി സഹായിക്കണമെന്നാണ് ഉക്രെയ്‌ന്റെ ആവശ്യം. വ്യോമപാത നിരോധനത്തിന് നാറ്റോ മടിക്കുന്നത് അവരുടെ ദൗര്‍ബല്യത്തെയാണ് കാണിക്കുന്നതെന്നും കുലേബ പറഞ്ഞു.

Eng­lish sum­ma­ry; Rus­sia con­tin­ues to invade Ukraine for eleven days; Third round of peace talks tomorrow

You may also like this video;

Exit mobile version