Site icon Janayugom Online

ഉക്രയ്‍നിലെ കുട്ടികള്‍ക്കായി ധനസഹായം: നൊബേല്‍ പുരസ്കാരം വിറ്റ് റഷ്യന്‍ പത്രപ്രവര്‍ത്തകന്‍

റഷ്യന്‍ സെെനിക നടപടിയ്ക്കിടെ ഉക്രെയ്‍നില്‍ നിന്ന് പലായനം ചെയ്ത കുട്ടികളെ സഹായിക്കുന്നതിനായി നൊബേല്‍ സമ്മാനം ലേലത്തില്‍ വിറ്റ് റഷ്യന്‍ പത്രപ്രവര്‍ത്തകന്‍ ദിമിത്രി മുററ്റോവ്. റെക്കോഡ് തുകയായ 103.5 ദശലക്ഷം ഡോളറിനാണ് പുരസ്കാരം വിറ്റത്. ലോക അഭയാര്‍ത്ഥി ദിനത്തോടനുബന്ധിച്ച് ന്യൂയോര്‍ക്കില്‍ തിങ്കളാഴ്ചയായിരുന്നു ലേലം നടന്നത്. ലേലത്തില്‍ ലഭിച്ച മുഴുവന്‍ തുകയുമ ഉക്രെയ്‍നിലെ അഭയാര്‍ത്ഥികളായ കുട്ടികള്‍ക്കു വേണ്ടിയുള്ള യുണിസെഫിന്റെ പദ്ധതിയ്ക്കായി ഉപയോഗിക്കുമെന്ന് ലേലത്തിന്റെ സംഘാടകരായ ഹെറിറ്റേജ് ഓക്ഷന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.
ലേലത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു നൊബേല്‍ സമ്മാനം ഇത്രയും വലിയ തുകയ്ക്ക് വിറ്റുപോയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫിലിപ്പീൻസില്‍ നിന്നുള്ള മരിയ റീസയ്ക്കൊപ്പം 2021 ലാണ് ദിമിത്രി മുററ്റോവ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം നേടിയത്. 1993 ആരംഭിച്ച സ്വതന്ത്ര ദിനപത്രമായ നോവയ ഗസറ്റയുടെ സ്ഥാപകരിൽ ഒരാളും ചീഫ് എഡിറ്ററുമാണ് ദിമിത്രി മുറാറ്റോവ്.

Eng­lish sum­ma­ry; Russ­ian jour­nal­ist sells Nobel Prize at record $103.5 mil­lion to help Ukrain­ian kids

You may also like this video;

Exit mobile version