ഉക്രെയ്ൻ തലസ്ഥാനമായ കീവില്‍ റഷ്യൻ സൈന്യം എത്തി. കീവില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. കീവിലെ ഒബലോണില്‍ വെടിവയ്പ്പ് നടക്കുന്നതായാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
കീവ് നഗരത്തില്‍ റഷ്യൻ സൈന്യത്തിനുനേരെ ഉക്രെയ്ൻ വെടിയുതിര്‍ത്തു. കീവിലെ ജനവാസ കേന്ദ്രങ്ങളില്‍ റഷ്യൻ സൈനിക ടാങ്കറുകള്‍ എത്തിയ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്.
കരിങ്കടലിലെ സിംനയ ദ്വീപ് റഷ്യ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. 82 ഉക്രെയ്ൻ സൈനികര്‍ കീഴടങ്ങിയന്നാണ് റഷ്യ അവകാശപ്പെടുന്നത്. രണ്ട് റഷ്യൻ മിസൈലും ഒരു വിമാനവും വെടിവെച്ചിട്ടതായാണ് ഉക്രെയ്ൻ വാദം. ബ്രിട്ടീഷ് വിമാനങ്ങള്‍ക്ക് റഷ്യൻ വ്യോമപാതയില്‍ നിരോധനം ഏര്‍പ്പെടുത്തി.
english summary; Russian troops in the Ukrain capital