Site iconSite icon Janayugom Online

ലഹരി നൽകിയിരുന്നവർ ഇപ്പോഴും സ്വൈര്യവിഹാരം നടത്തുന്നു, ക്യാരിയറാക്കിയ പെൺകുട്ടിക്ക് സ്കൂള്‍ അധികൃതര്‍ തുടർ പഠനം നിഷേധിക്കുന്നുവെന്ന് കുടുംബം

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ ലഹരി മാഫിയ ക്യാരിയറാക്കിയ പെൺകുട്ടിക്ക് തുടർ പഠനം നിഷേധിക്കുന്നെന്ന് കുടുംബം. തുടർ പഠനത്തിനായി സ്കൂളിൽ പ്രവേശിപ്പിക്കാൻ അധികൃതർ താത്പര്യം കാട്ടുന്നില്ലെന്ന് രക്ഷിതാക്കൾ ആരോപിച്ചു. . സ്കൂളിലെത്താൻ അനുവദിക്കുന്നില്ലെന്നും പരീക്ഷ എഴുതാൻ മാത്രമാണ് സ്കൂൾ അധികൃതർ അനുമതി നൽകിയതെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു. കുട്ടിക്ക് ലഹരി നൽകിയിരുന്നവർ ഇപ്പോഴും സ്വൈര്യവിഹാരം നടത്തുകയാണെന്നും അമ്മ വ്യക്തമാക്കി. 

ലഹരി മാഫിയ ക്യാരിയറായി ഉപയോഗിച്ച പെൺകുട്ടി സ്വകാര്യ ആശുപത്രിയിലെ ഡി അഡിക്ഷൻ കേന്ദ്രത്തിൽ ചികിത്സയിലാണുള്ളത്. പഠനം ഇടയ്ക്ക് വെച്ച് നിലച്ചതിനാൽ തുടർ പഠനത്തിന് സ്കൂൾ അധികൃതരെ സമീപിച്ചെങ്കിലും താത്പര്യം കാട്ടിയില്ലെന്നാണ് അമ്മ പറയുന്നത്. പരീക്ഷ എഴുതാൻ അനുവദിക്കാമെന്ന് സ്കൂൾ അധികൃതർ അറിയിച്ചതായും അമ്മ പറഞ്ഞു. അതേസമയം, കുട്ടിക്ക് ലഹരി നൽകിയിരുന്ന ആളുകൾ ഇപ്പോഴും നാട്ടിൽ കറങ്ങി നടക്കുന്നുണ്ടെന്നും ലഹരി മാഫിയയുടെ ഭീഷണി ഇപ്പോഴുമുണ്ടെന്നും പെൺകുട്ടിയുടെ അമ്മ ആരോപിച്ചു.

Eng­lish Sum­ma­ry: school author­i­ties are deny­ing fur­ther stud­ies to the girl who made drugs mafia her a carrier
You may also like this video

Exit mobile version