Site iconSite icon Janayugom Online

ഷെല്ലാക്രമണം തുടര്‍ന്ന് റഷ്യ

ഉക്രെയ്‌നിലെ സുമി സ്റ്റേറ്റ് യൂണിയന്‍ കെട്ടിടത്തിന് നേരെയും റഷ്യയുടെ ഷെല്ലാക്രമണം. ഖാര്‍ക്കീവില്‍ വ്യോമാക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. മരിയുപോളിലും റഷ്യന്‍ സൈന്യം ഷെല്ലാക്രമണം നടത്തി. ആക്രമണത്തില്‍ നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഖഴ്‌സണ്‍ റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്ന് ഖേഴ്‌സണ്‍ മേയര്‍ അറിയിച്ചു. കീവിലും കര്‍കീവിലും റഷ്യ ആക്രമണം തുടരുകയാണ്. ഉക്രെയ്‌നില്‍ ഇതിനോടകം 227 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും 525 പേര്‍ക്ക് പരുക്കേറ്റതായും യുഎന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പത്തു ലക്ഷത്തിലധികം ആളുകളാണ് ഉക്രെയ്‌നില്‍ നിന്ന് പലായനം ചെയ്തതെന്നും റിപ്പോര്‍ട്ട്.

Eng­lish sum­ma­ry; Shelling con­tin­ues from Russia

You may also like this video;

Exit mobile version