Site icon Janayugom Online

സിദ്ധാര്‍ത്ഥിന്റെ മരണം; ആറു പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ആറുപ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കല്‍പ്പറ്റ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് തീരുമാനം. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായാണ് പൊലീസ് ഇവരെ കസ്റ്റഡിയില്‍ വാങ്ങിയത്.

സിന്‍ജോ ജോണ്‍സണ്‍, അമീന്‍ അക്ബറലി, സൗദ്, ആദിത്യന്‍, കാശിനാഥന്‍, ഡാനിഷ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇവരാണ് ജെഎസ് സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദ്ദിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ സംബന്ധിച്ച വ്യക്തതയ്ക്കും കൂടുതല്‍ ചോദ്യം ചെയ്യാനുമാണ് പൊലീസ് നീക്കം. പ്രതികളുമായി തെളിവെടുപ്പ് നടത്തിയേക്കും. പ്രതികളുടെ ഫോണുകളുടെ ശാസ്ത്രീയ പരിശോധനയ്ക്കായി അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

മരണത്തില്‍ വ്യക്തത വരുത്താന്‍ സെലോഫൈന്‍ ടെസ്റ്റിനായുള്ള അപേക്ഷയും അന്വേഷണസംഘം കോടതിയില്‍ നല്‍കി. അതേസമയം ഒരാഴ്ചയ്ക്കകം കേസ് സിബിഐ ഏറ്റെടുക്കും എന്നാണ് വിവരം.

Eng­lish Sum­ma­ry: sid­dharthan death fol­low up
You may also like this video

Exit mobile version