Site icon Janayugom Online

മറ്റൊരാളുമായുള്ള പ്രണയം തകര്‍ന്ന് പുഴയില്‍ ചാടിയ പെണ്‍കുട്ടിയ രക്ഷിക്കാന്‍ ശ്രമിച്ച കൗമാരക്കാരന്‍ മുങ്ങിമരിച്ചു

പ്രണയം തര്‍ന്ന് നിരാശയിലായ സുഹൃത്തിനെ ആശ്വസിപ്പിക്കാനെത്തിയ കൗമാരക്കാരന് ദാരണാന്ത്യം. ആലുവ മാര്‍ത്താണ്ഡ വര്‍മ്മ പാലത്തില്‍ നിന്ന് സംസാരിച്ചുകൊണ്ടിരിക്കെ പെണ്‍കുട്ടി പുഴയിലേക്ക് ചാടി. കൂട്ടുകാരിയെ രക്ഷിക്കാന്‍ പിറകെ ചാടിയ പെരുമ്പാവൂര്‍ അല്ലപ്ര നടുവിലേടത്ത് വീട്ടില്‍ ഗൗത(17)മാണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. ഇരുവരും പതിനേഴ് വയസുകാരാണ്. പ്ലസ് ടു വിദ്യാര്‍ത്ഥികളും.

ചെങ്ങന്നൂര്‍ സ്വദേശിനിയാണ് പെണ്‍കുട്ടി. പാലാരിവട്ടത്തെ വാടക വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസമാണ് മറ്റൊരു യുവാവുമായുള്ള കുട്ടിയുടെ പ്രണയബന്ധം തകര്‍ന്നത്. ഇതോടെ കടുത്ത മാനസിക വിഷമത്തിലായിരുന്നു പെണ്‍കുട്ടി. ഇക്കാര്യം അറിഞ്ഞ് ആശ്വസിപ്പിക്കാനെത്തിയതാണ് സുഹൃത്തായ ഗൗതം. സംസാരത്തിനിടെ പൊട്ടിക്കരഞ്ഞ പെണ്‍കുട്ടി പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. ഇതോടെ ഗൗതം പിറകെ ചാടി. ഇരുവരും വെള്ളത്തില്‍ വീഴുന്നതും മുങ്ങിത്താഴുന്നതും കണ്ട മത്സ്യത്തൊഴിലാളികള്‍ രക്ഷിക്കാനെത്തി. രണ്ട് പേരെയും ഉടന്‍ തന്നെ ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗൗതമിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്ന് ഗോതമിന്റെ കുടുംബത്തിന് കൈമാറും. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

Eng­lish Sam­mury: plus two stu­dent drowned to death alu­va while res­cu­ing girl

 

Exit mobile version