Site iconSite icon Janayugom Online

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നാലാഴ്ചക്കകം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നാലാഴ്ചക്കകം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനോട് ഉത്തരവിട്ടു. നേരത്തെ നഷ്ടപരിഹാര വിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 200 കോടി രൂപ അനുവദിച്ചിരുന്നു.

നിലവില്‍ 6728 പേരാണ് കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയിലുള്ളത്. 3714 പേര്‍ക്ക് 5 ലക്ഷം രൂപയും 1,568 പേര്‍ക്ക് 2 ലക്ഷം രൂപയും ലഭിക്കും.

നഷ്ടപരിഹാരം നല്‍കിയതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന പന്ത്രണ്ടോളം സംഘടനകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

Engli­ish sum­ma­ry; Supreme Court orders com­pen­sa­tion to endo­sul­fan victims

You may also like this video;

Exit mobile version