Site iconSite icon Janayugom Online

ടാറ്റു പീഡനക്കേസ്: പ്രതി അറസ്റ്റില്‍

ടാറ്റു സെന്റെർ പീഡനക്കേസിൽ പ്രതി സുജീഷ് കുറ്റം ചെയ്‍തതിന് കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചു. പ്രതിയുമായി കൊച്ചിയിലെ ഇങ്ക് ഫെക്ടഡ് എന്ന സ്ഥാപനത്തിൽ പൊലീസ് തെളിവെടുപ്പ് നടത്തി.  പ്രതി കുറ്റം ചെയ്തെന്ന് അന്വേഷണത്തിൽ വ്യക്തമായി. ധാരാളം തെളിവുകൾ കിട്ടിയിട്ടുണ്ട്. നിലവിൽ ആറ് പരാതികളാണ് കിട്ടിയിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു.

ഒളിവിലായിരുന്ന സുജീഷിനെ ശനിയാഴ്ച രാത്രിയോടെയാണ് പൊലീസ് പിടികൂടിയത്. സുജേഷ് ബംഗളൂരുവിലേക്ക് കടന്നതായി പൊലീസ് സംശയിച്ചിരുന്നു. ഇതിനിടെയിലാണ് പ്രതിയെ കൊച്ചിയിൽ നിന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി കേരളത്തിനു പുറത്തേക്ക് കടന്നശേഷം പിന്നീട് തിരിച്ചു വന്നതാണെന്ന് പൊലീസ് അറിയിച്ചു.

ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് പ്രതിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പൊലീസിന് ലഭിച്ച ആറ് പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. പാലാരിവട്ടം, ചേരാനല്ലൂർ സ്റ്റേഷനുകളിൽ ആയിരുന്നു കേസുകൾ. പീഡനത്തിനിരയായ യുവതികളുടെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ടാറ്റു ചെയ്യാൻ പോയപ്പോഴുണ്ടായ ദുരനുഭവം സോഷ്യൽ മീഡിയയിൽ യുവതി പങ്കുവച്ചതോടെയാണ് പീഡന വിവരം പുറത്തുവന്നത്. ഇതിന് പിന്നാലെ സമാന ആരോപണവുമായി കൂടുതൽ യുവതികൾ രംഗത്തെത്തുകയായിരുന്നു.

eng­lish summary;Tattoo tor­ture case: Defen­dant arrested

you may also like this video;

Exit mobile version