Site icon Janayugom Online

കര്‍ഷക വിരുദ്ധതയുടെ കാര്യത്തില്‍ കോണ്‍ഗ്രസിനും, ബിജെപിക്കും ഒരേ സ്വരമാണുള്ളതെന്ന് മുഖ്യമന്ത്രി

കര്‍ഷക വിരുദ്ധതയുടെ കാര്യത്തില്‍ ബിജെപിക്കും, കോണ്‍ഗ്രസിനും ഒരേ സ്വരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റബര്‍മേഖലയെ പ്രതിസന്ധിയിലാക്കിയത് യുപിഎ, എന്‍ഡിഎ സര്‍ക്കാരുകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.യുപിഎ സർക്കാർ കർഷകർക്കുള്ള വാഗ്ദാനങ്ങളൊന്നും നടപ്പാക്കാതിരുന്നത് ജനങ്ങളെ അസംതൃപ്തിയിലാക്കി.

ആ ജനങ്ങളുടെ മുന്നിൽ ഒരുപാട് വാഗ്ദാധനങ്ങളുമായാണ് ബിജെപി പ്രത്യക്ഷപ്പെട്ടത്. ഓർമ്മയിലെ ആ വാഗ്ദാനങ്ങൾ. ഓരോആളുകളുടെ അക്കൗണ്ടിലും 15 ലക്ഷം രൂപ വീതം വരാൻ പോകുകയാണെന്ന് പറഞ്ഞ കാര്യം. അങ്ങനെ എന്തെല്ലാം പറഞ്ഞു ബിജെപി. അവരെങ്കിലും പ്രശ്നങ്ങൾ എല്ലാം പരിഹരിക്കും എന്ന് കരുതി 2014 ൽ ജനങ്ങൾ ബിജെപിയെ സ്വീകരിക്കാൻ തയ്യാറായി.

എന്നാൽ പറഞ്ഞ വാഗ്ദാനങ്ങൾ എല്ലാം അവർ മറന്നു. അവർ നടപ്പാക്കിയ നയങ്ങളും കോൺഗ്രസ് പിന്തുടർന്നവ തന്നെയായിരുന്നു. ഇതോടെ ജനങ്ങളെ തീവ്രദുരിതത്തിലേക്ക് ബിജെപി സർക്കാറും തള്ളിവിട്ടു. 2019ൽ അവർ വീണ്ടും അധികാരത്തിൽ വന്നപ്പോൾ ഭരണഘടനയടക്കം മാറ്റുവാനാണ് ശ്രമം.

ദുരിതത്തിന് മേലെ പല വിധ കരിനിയമങ്ങളും ബിജെപി അടിച്ചേൽപ്പിച്ചു. പൗരത്വ ഭേദഗതി നിയമമടക്കം ജനങ്ങളെ ഭിന്നിപ്പിക്കുവാനാണ് കൊണ്ടുവന്നത്. അഭയാർത്ഥികളെ മതാടിസ്ഥാനത്തിൽ ഈ നിയമം വേർത്തിരിക്കുന്നു. ഹിന്ദുത്വ അജണ്ടയുള്ള ആർഎസ്എസിന്റെ നയങ്ങളാണ് ബിജെപി പിന്തുടരുന്നത്. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് കോൺഗ്രസ് മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്. അവരുടെ മൗനം ആരുടെ അജണ്ടയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു 

Eng­lish Summary:
The Chief Min­is­ter said that the Con­gress and the BJP have the same voice when it comes to anti-farmers

You may also like this video:

Exit mobile version