Site iconSite icon Janayugom Online

കെആര്‍ഡിഎസ്എ സംസ്ഥാനസമ്മേളനം; ഗാന്ധിയുടെ രാമനും മോഡിയുടെ രാമനും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനാകണം: മുല്ലക്കര രത്നാകരൻ

mullakkaramullakkara

രാജ്യത്തെ വീണ്ടെടുക്കുന്ന കാവലാളായ രാമനെയാണ് ഗാന്ധിയിലൂടെ നമുക്കു കാണാനാകുന്നതെന്നും ഭിന്നത വളർത്തി അതിലൂടെ നേട്ടം കൊയ്യാനുള്ള രാമപ്രതിഷ്ഠ നടത്തി അധികാരത്തിൽ തുടരാൻ സഹായിക്കുന്ന ഉപകരണമായി രാമനെ ഉപയോഗിക്കുകയാണ് മോഡി ചെയ്യുന്നതെന്നും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരന്‍ പറഞ്ഞു. 

സ്നേഹമെന്ന മന്ത്രത്തിലൂടെ മനുഷ്യനെ ഒന്നായ് കാണുന്ന നമ്മൾ എന്ന വികാരത്തെ രാജ്യത്തിന്റെ സംസ്കാരമാക്കുന്ന ഗാന്ധിയുടെ രാമനെ തിരിച്ചറിയാനും വീണ്ടെടുക്കാനും കഴിയുന്നിടത്ത് വെറുപ്പിന്റെ രാഷ്ട്രീയം സ്വഭാവികമായി പരാജയപ്പെടുമെന്നും കെആര്‍ഡിഎസ്എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് മുല്ലക്കര രത്നാകരൻ അഭിപ്രായപ്പെട്ടു. 

സീരിയൽ താരം എൻ കെ കിഷോർ പങ്കെടുത്തു. കെആര്‍ഡിഎസ്എ സംസ്ഥാന വൈസ് പ്രസിഡന്റ് സി എ അനീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ആർ സിന്ധു സ്വാഗതം പറഞ്ഞു. ജോയിന്റ് കൗൺസിൽ വൈസ് ചെയർമാൻ നരേഷ് കുമാർ കുന്നിയൂർ, സംസ്ഥാന സെക്രട്ടറി കെ മുകുന്ദൻ, കെആര്‍ഡിഎസ്എ സംസ്ഥാന സെക്രട്ടറിയേറ്റംഗം എം ജെ ബെന്നിമോൻ എന്നിവർ സംസാരിച്ചു. രാവിലെ ആരംഭിച്ച പ്രതിനിധിസമ്മേളനം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാനസെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ ഉദ്ഘാടനം ചെയ്തു.

Eng­lish Sum­ma­ry: The dif­fer­ence between Gand­hi’s Raman and Mod­i’s Raman must be dis­cerned: Mul­lakkara Ratnakaran

You may also like this video

Exit mobile version