Site icon Janayugom Online

പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്തു; പ്രതിക്ക് 25 വർഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ച് കോടതി

pocso

പോക്സോ കേസിൽ പ്രതിക്ക് 25 വർഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ച് കട്ടപ്പന പോക്സോ കോടതി. 2021 ലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത കേസിലാണ് പാലക്കാട് ജില്ലയിൽ ആലത്തൂർ സ്വദേശി രഞ്ജിത് (25)നെ ശിക്ഷിച്ചത്. 

വണ്ടന്മേട് പൊലീസ് സ്റ്റേഷനിൽ 2022 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് കട്ടപ്പന പോക്സോ കോടതി ജഡ്ജ് മഞ്ജു വി ശിക്ഷ വിധിച്ചത്. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ. സുസ്മിത ജോൺ ഹാജരായി. ഇന്ത്യൻ പിനൽ കോഡ് വകുപ്പ് പ്രകാരം അഞ്ച് വർഷം കഠിന തടവും 10000/- രൂപ പിഴയും, പോക്സോ വകുപ്പ് പ്രകാരം 20 വർഷം കഠിന തടവിനും 25000/- രൂപ പിഴയും ആണ് ശിക്ഷ. ഫൈൻ ഒടുക്കിയില്ലെങ്കിൽ ഒൻപത് മാസം അധിക തടവും അനുഭവിക്കണം. 

Eng­lish Sum­ma­ry: The girl was raped in her house; The court sen­tenced the accused to 25 years rig­or­ous impris­on­ment and a fine of Rs 25,000

You may also like this video 

Exit mobile version