താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരായ അക്രമത്തിൽ പ്രതികരണവുമായി പ്രതി സനൂപിന്റെ ഭാര്യ രംബീസ. സനൂപ് പ്രതികരിച്ച രീതി തെറ്റാണെന്ന് ഭാര്യ പറഞ്ഞു. നിയമപരമായി മുന്നോട്ടു നീങ്ങുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും ആക്രമിച്ചത് ശരിയായില്ലെന്നും രംബീസ പറഞ്ഞു.
മകളെ നേരത്തെ എത്തിച്ചിരുന്നുവെങ്കിൽ രക്ഷപ്പെടുത്താമായിരുന്നു എന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർ പറഞ്ഞിരുന്നതായും രംസീബ പറഞ്ഞു. മകളുടെ മരണത്തിന് ശേഷം സനൂപ് ഡിപ്രെഷനിലായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെയാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തി സനൂപ് ഡോക്ടര്‍ വിപിനെ തലയ്ക്ക് വെട്ടിപ്പരിക്കേൽപ്പിച്ചത്. തലയ്ക്ക് ആഴത്തല്‍ മുറിവേറ്റ ഡോക്കറുടെ നില ഗുരുതരമല്ല.

