Site iconSite icon Janayugom Online

ലഹരിക്കെതിരായ യുദ്ധം ആരംഭിക്കേണ്ടത് വീടുകളിൽ നിന്നും; വിപുലമായ കർമ്മ പദ്ധതിക്ക് രൂപം നൽകുമെന്നും മുഖ്യമന്ത്രി

ലഹരിക്കെതിരായ യുദ്ധം ആരംഭിക്കേണ്ടത് വീടുകളിൽ നിന്നാണെന്നും ഇതിനായി വിപുലമായ കർമ്മ പദ്ധതിക്ക് സർക്കാർ രൂപം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 12 കോടി രൂപയുടെ ലഹരി മരുന്നാണ് അടുത്തകാലത്ത് പിടിച്ചെടുത്തത്. ചുരുങ്ങിയ കാലയളവിൽ 2503 ലഹരി സോഴ്‌സുകൾ റിപ്പോർട്ട്‌ ചെയ്‌തു. ലഹരി എത്തിക്കുന്നവർക്കും, കടത്തുന്നവർക്കും എതിരായി കർശനമായ നടപടി ആണ് സ്വീകരിക്കുന്നത്.
സംസ്ഥാനം ലഹരിക്കെതിരെ യുദ്ധം നയിക്കുകയാണ്. വരും തലമുറകളെ കൊടും വിപത്തുകളിൽ നിന്നും രക്ഷിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

 

പൊലീസ്, എക്സൈസ് സേനകളുടെ സംയുക്ത യോഗം ചേർന്ന് ഒരുമിച്ചുള്ള പരിശോധന നടത്തുന്നുണ്ട്. വിവിധ സ്ഥലങ്ങളിൽ സംയുക്ത പരിശോധന തുടരുകയാണ്. 469 സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ രൂപീകരിച്ചു. ജീവിതമാണ് ലഹരി ക്യാമ്പയിൽ അതിന്റെ ഭാഗമായി നടക്കുന്നു. എല്ലാ മേഖലകളിലും ഉള്ള ആളുകളുടെ കൂട്ടായ്‌മ സംഘടിപ്പിക്കും. ലഹരി ഉപയോഗവും വ്യാപനവും തടയാൻ വിപുലമായ യോഗം ചേർന്നു. വിവിധ വകുപ്പുകൾ ചെയ്തുവരുന്ന ലഹരി വിരുദ്ധ പ്രവർത്തികൾ വിശദീകരിച്ചു. ചർച്ചയിലെ നിർദേശങ്ങൾ വിദഗ്ധസമിതിയെ അറിയിക്കും. ഈ മാസം 16 മതമേലധ്യക്ഷൻമാരുടെ യോഗവും 17 ന് സർവകക്ഷി യോഗവും ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Exit mobile version