പേരുകൊണ്ട് വിവാദത്തിലായ പശ്ചിമബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങളുടെ പേര് മാറ്റി സര്‍ക്കാര്‍. അക്ബർ സീത എന്നീ സിംഹങ്ങളുടെ പേര് യഥാക്രമം ‘സുരാജ്’ എന്നും തനയ എന്നുമാക്കി.
വിവാദങ്ങളെ തുടർന്ന് തിരുത്താൻ സർക്കാർ സഫാരി പാർക്ക് അധികൃതരോട് പേര് മാറ്റാൻ സര്‍ക്കാര്‍ നിർദേശിക്കുകയായിരുന്നു. സർക്കാർ ഉത്തരവിനെ തുടർന്ന് മൃഗശാല അധികൃതർ ഇരു സിംഹങ്ങളുടെയും പേര് എല്ലാ രേഖകളിലും തിരുത്തിയിട്ടുണ്ട്. സിംഹങ്ങളുടെ ഭാവിയിലെ എല്ലാ കാര്യങ്ങൾക്കും ഇനി ഈ പേര് തന്നെയായിരിക്കും ഉപയോഗിക്കുക എന്നും മൃഗശാല അധികൃതർ അറിയിച്ചിട്ടുണ്ട്.
മൃഗങ്ങള്‍ക്ക് നല്‍കിയ പേരുകള്‍ ഒരു സമുദായത്തെ വ്രണപ്പെടുത്തുന്നതാണെന്ന ആരോപണങ്ങളെത്തുടര്‍ന്നാണ് സംഭവം വിവാദത്തിലായത്. വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പ്രബിൻ ലാൽ അഗർവാളിനെ സസ്പെൻഡ് ചെയ്യുന്ന തലത്തിലേക്ക് വരെ വിവാദം എത്തിയിരുന്നു. സിംഹങ്ങൾക്ക് അക്ബർ, സീത എന്ന പേരിട്ടതിനെതിരെ വി എച് പിയായിരുന്നു രംഗത്തെത്തിയത്.
English Summary: There is no Akbar and Sita in the Safari Park, only Sooraj and Tanaya
You may also like this video