Site iconSite icon Janayugom Online

തിരുവോണം

onamonam

ണമുണ്ടെത്തിയെന്‍ ഹൃത്തടത്തില്‍ ഓരോ
തൊടിയിലും വനിയിലും പൂവിളികള്‍
തുമ്പമുക്കൂറ്റികള്‍ ഇല്ലെങ്കിലും ചെത്തി ചെമ്പരത്തിയും ജമന്തിയുമുണ്ടേ
താരും തളിരും കുളിരണിഞ്ഞു
തനുലതാവല്ലികള്‍ ഇളകിയാടി
താരാപഥങ്ങള്‍ പുഞ്ചിരിപ്പൂ
ഓണനിലാവില്‍ കുളിച്ചുനില്പൂ
ഓണവെയിലിലും കളിയാടി നില്പുണ്ട്
വൃക്ഷലതാതികള്‍ സുസ്മിതമായ്
ഉത്സവമേളത്തിന്നാരവമെങ്ങുമേ
നാട്ടിലും മേട്ടിലും നഗരിയിലും
ഒരുമയോടെ തന്നെ കളിയാടി വര്‍ത്തിപ്പൂ
പൂക്കളും പുഴകളും മാനുഷരും
മാവേലിതന്‍ നാടിതെന്നപോലെ
മാനുഷരെല്ലാരുമൊന്നുപോലെ
മതജാതിവര്‍ഗ്ഗങ്ങളില്ലെങ്ങുമേ
ആഢ്യനും അടിമയുമില്ലതെല്ലും
ഒരു ഉട്ടോപ്യന്‍ ലോകമതെന്നപോലെ
തിരുവോണനാള്‍കള്‍ സമാഗതമായ്
കൊയ്ത്തുപാട്ടീണങ്ങള്‍
കേള്‍പ്പതില്ലേ
വഞ്ചിപ്പട്ടീണങ്ങള്‍ ഉയരൂന്നില്ലേ
തിരുവോണമെന്നതൊരു സ്നേഹോത്സവം
വര്‍ഷത്തിലൊരിക്കലെ
വസന്തോത്സവം
കാലവും കലയും കൈരളിയും
ഒന്നായിവര്‍ത്തിക്കും സുവര്‍ണ്ണോത്സവം
കള്ളത്തരവും പെരുനാഴിയും ഇല്ലാത്തൊരു സ്വര്‍ഗ്ഗീയകാലത്തിലേക്ക്
പറന്നുയര്‍ന്നീടുകയല്ലോ മര്‍ത്ത്യന്‍
ഒരു സങ്കല്പസ്വപ്നരഥത്തിലേറി
കാലങ്ങളെത്രപോയ്മറഞ്ഞീടിലും
യാന്ത്രികതയിലേറി മനം തളര്‍ന്നീലും
ആര്‍ദ്രതവറ്റാത്തൊരു മനസ്സിലേറാന്‍
മലയാളിക്കുണ്ടല്ലോ ഒരു തിരുവോണനാള്‍
സങ്കല്പമാകിലും സ്വപ്നമതാകിലും ഒരു സ്വര്‍ഗ്ഗീയലോകം അതു പണിതുയര്‍ത്തും…

Exit mobile version