Site iconSite icon Janayugom Online

ഇക്കുറി ഭാഗ്യം നിധിൻ പ്രദീപിനൊപ്പം; സിവിൽ സർവീസിൽ 172 ാം റാങ്ക്

നാലാം തവണയും സിവിൽ സർവീസ് എഴുതിയപ്പോൾ ഇക്കുറി ഭാഗ്യം നിധിൻ പ്രദീപിനൊപ്പമായിരുന്നു. സിവിൽ സർവീസിൽ 172 ാം റാങ്ക് പള്ളിക്കുന്ന് രാമതെരുവിലെ ഓംകാർ വീട്ടിലേക്ക് എത്തി. കണ്ണൂർ ഭാരതീയ വിദ്യാഭവനിലായിരുന്നു പ്ലസ് ടുവരെയുള്ള നിധിന്‍റെ വിദ്യാഭ്യാസം. കൊമേഴ്സിലായിരുന്നു പ്ലസ് ടു പാസായത്. പിന്നീട് ഐഐടി മദ്രാസിൽ ഡെവലപ്പ്മെന്‍റ് സ്റ്റഡീസിൽ ബിരുദം നേടി. ഇതിനുശേഷം കർണാടകയിലെ ദേശപാണ്ഡേ ഫൗണ്ടേഷനിൽ രണ്ടുവർഷത്തോളം ജോലി ചെയ്തു. 2021 മുതൽ സിവിൽ സർവീസ് പരീക്ഷ എഴുതാൻ തുടങ്ങിയെങ്കിലും ആദ്യമായിട്ടാണ് റാങ്ക് പട്ടികയിൽ ഇടം നേടുന്നത്.

രണ്ടുതവണ പ്രത്യേകിച്ചും പരിശീലനം ഇല്ലാതെയായിരുന്നു പരീക്ഷ എഴുതിയതെന്ന് നിതിൻ പറഞ്ഞു. പൊളിറ്റിക്കൽ സയൻസും ഇന്‍റർനാഷണൽ റിലേഷനുമായിരുന്നു ഐച്ഛിക വിഷയം. തിരുവനന്തപുരത്തെ ഒരു സ്വകാര്യ സിവിൽ സർവീസ് സ്ഥാപനത്തിൽ പരിശീലനം നേടിയ ശേഷം എഴുതിയ രണ്ടാമത്തെ പരീക്ഷയിൽ റാങ്ക് ലഭിച്ചത്. ഇന്ത്യൻ റവന്യൂ സർവീസിൽ ചേരാനാണ് തന്‍റെ ആഗ്രഹമെന്ന് നിതിൻ പറഞ്ഞു. കണ്ണൂർ കോടതിയിലെ അഭിഭാഷകനായ വി.പി. പ്രദീപിന്‍റെയും സുനിതയുടെയും മകനാണ്. സഹോദരി സുപ്രിയ തൃശൂർ ഗവ.മെഡിക്കൽ കോളജിലെ ഡോക്‌ടറാണ്.

Exit mobile version