Site iconSite icon Janayugom Online

ബലാത്സം​ഗ കേസില്‍ റാപ്പർ വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ബലാത്സംഗക്കേസില്‍ റാപ്പര്‍വേടന്റെ (ഹിരണ്‍ദാസ് മുരളി) ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദേമുണ്ടായിരുന്നു. വേടന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എതിര്‍ക്കാന്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ പരാതിക്കാരിയുടെ അഭിഭാഷക കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെയാണ് കേസ് പരിഗണിക്കുനത് ഇന്നത്തേക്ക് മാറ്റിയത്. വിദാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധം പുലര്‍ത്തി പിന്നീട് ബന്ധത്തില്‍ നിന്ന് പിന്‍മാറിയെന്നുമുള്ള യുവതിയുടെ കോടതിയില്‍ പറഞ്ഞിരുന്നു. വിവാഹ വാഗ്ദാനം നല്‍കി എന്നതു കൊണ്ടു മാത്രം അതില്‍ ക്രിമിനല്‍ കുറ്റകൃത്യം നിലനില്‍ക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.

ഗുരുതര ആരോപണങ്ങളാണ് യുവഡോക്ടര്‍ നല്‍കിയ പരാതിയിലുള്ളത്. കോഴിക്കോട്, കൊച്ചി ഏലൂരിലെ സുഹൃത്തിന്റെ വീട്, തന്റെ ഫ്‌ലാറ്റ് എന്നിവിടങ്ങളില്‍വെച്ച് വേടന്‍ പീഡിപ്പിച്ചതായാണ് യുവഡോക്ടറുടെ പരാതിയിൽ പറയുന്നത്. അനുവാദമില്ലാതെ ചുംബിച്ചു, ബലാത്സംഗം ചെയ്തു, താന്‍ ടോക്സിക് ആണെന്ന് പറഞ്ഞ് അപമാനിച്ചു എന്നെല്ലാം പരാതിയില്‍ പറയുന്നു.ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടനുമായി യുവതി പരിചയപ്പെട്ടത്. വേടന്റെ നിലപാടുകളോടും ആദര്‍ശങ്ങളോടുമുള്ള ആരാധനയാണ് സൗഹൃദത്തിലേക്ക് എത്തിച്ചത്. 

Exit mobile version