Site iconSite icon Janayugom Online

വ്യാജവാര്‍ത്ത പ്രചരിപ്പിച്ചെന്നാരോപിച്ച് 71പേര്‍ക്കെതിരെ കേസെടുത്തു

സമൂഹ മാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റുകളിട്ടെന്ന് ആരോപിച്ച് 71 പേർക്കെതിരെ ത്രിപുര പൊലീസ് കേസെടുത്തു. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു. സമൂഹത്തിൽ വിദ്വേഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പൊലീസ് ഫേസ്ബുക്ക് പേജിൽ അറിയിച്ചു.

വസ്തുതയില്ലാത്ത പോസ്റ്റുകൾ ഷെയർ ചെയ്യുകയോ ലൈക്ക് ചെയ്യുകയോ ചെയ്യരുതെന്നും പൊലീസ് ആളുകളോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ക്രമസമാധാന നില തികച്ചും സാധാരണമാണെന്ന് അവർ പറഞ്ഞു.

ഒക്ടോബർ 26ന് വിശ്വഹിന്ദു പരിഷത്ത് റാലിക്കിടെ പാനിസാഗർ സബ് ഡിവിഷനിൽ ഒരു മുസ്ലീം പള്ളിയും നിരവധി കടകളും നശിപ്പിച്ചതിനെ തുടർന്നാണ് ത്രിപുരയിൽ സംഘർഷത്തിന് തുടക്കംകുറിക്കുന്നത് . മുസ്ലീം പള്ളികളും ഒന്നിലധികം പ്രദേശങ്ങളും ആക്രമിക്കപ്പെട്ടതായി ജംഇയ്യത്തുൽ ഉലമ സംസ്ഥാന ഘടകം നേരത്തെ ആരോപിച്ചിരുന്നു. അയൽരാജ്യമായ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങൾക്കെതിരെയാണ് ഇവർ റാലി നടത്തിയത്.

സംസ്ഥാനത്തെ 150ലധികം മുസ്ലീം പള്ളികൾക്ക് സുരക്ഷ ഒരുക്കുന്നുണ്ടെന്ന് ത്രിപുര പൊലീസ് അറിയിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില തികച്ചും സാധാരണമാണെന്ന് ത്രിപുര പൊലീസ് ഒക്ടോബർ 28ന് അവകാശപ്പെട്ടിരുന്നു. മുസ്ലീം പള്ളികളൊന്നും കത്തിച്ചിട്ടില്ലെന്നാണ് ത്രിപുര പൊലീസിന്റെ വാദം.

eng­lish sum­ma­ry: Tripu­ra police have reg­is­tered a case against 71 peo­ple for spread­ing fake news

you may also like this video

Exit mobile version