Site icon Janayugom Online

നിർബന്ധിത മതപരിവർത്തനത്തിൽ പങ്കെന്ന് ആരോപണം:എട്ട് പേരെ യുപി തീവ്രവാദ വിരുദ്ധസേന അറസ്റ്റുചെയ്തു

നിർബന്ധിത മതപരിവർത്തനത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് എട്ട് പേരെ ഉത്തർപ്രദേശ് പൊലീസിന്റെ തീവ്രവാദ വിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്തു. ഇന്ത്യക്കെതിരെ യുദ്ധം ചെയ്തു എന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.


ഇതുംകൂടി വായിക്കൂ:മുസാഫര്‍നഗര്‍ കലാപം: 77 കേസുകള്‍ യുപി സര്‍ക്കാര്‍ പിന്‍വലിച്ചു


അറസ്റ്റ് ചെയ്തവർക്കെതിരെ ലഖ്നൗ കോടതി ഐപിസി സെക്ഷൻ 121 എ, 123 എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളെ മതം മാറ്റുന്നതിൽ പങ്കുണ്ടെന്ന് ആരോപിക്കുകയും വലിയ മതപരിവർത്തന റാക്കറ്റ് നടത്തിയതായി അവകാശപ്പെടുകയും ചെയ്തുകൊണ്ട് ജൂൺ 21ന് പുരോഹിതൻമാരായ മുഹമ്മദ് ഉമർ ഗൗതം, മുഫ്തി ഖാസി ജഹഗീർ ആലം ഖാസ്മി എന്നിവരെ ഡൽഹിയിൽ നിന്ന് എടിഎസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ 10 പേരിൽ നാലുപേർ മഹാരാഷ്ട്രയിൽനിന്നും രണ്ടുപേർ ഡൽഹിയിൽനിന്നും ഒരാൾ വീതം ഹരിയാന, ഗുജറാത്ത്, ഉത്തർപ്രദേശ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽനിന്നും ഉള്ളവരാണ്.


ഇതുംകൂടി വായിക്കൂ:യുപിയിൽ നഗരങ്ങളുടെ പേര് മാറ്റല്‍ തുടരുന്നു; സുല്‍ത്താന്‍പൂർ ‘കുഷ് ഭവന്‍പൂര്‍’ എന്നാക്കുന്നു

ഇസ്ലാമിക് ദവാഹ് സെന്ററിന്റെ (ഐഡിസി) ബാനറിൽ വലിയ തോതിൽ മതപരിവർത്തനങ്ങൾ നടത്തിയെന്ന് അവകാശപ്പെട്ടുകൊണ്ട് ഏജൻസി പിന്നീട് എട്ട് പേരെ കൂടി അറസ്റ്റ് ചെയുകയായിരുന്നു. ഇവർ ലക്ഷ്യമിടുന്നത് ഭിന്നഷേശിക്കാരായ കുട്ടികൾ, സ്ത്രീകൾ, തൊഴിലില്ലാത്തവർ, പാവപ്പെട്ടവർ എന്നിവരെയാണെന്നും എടിഎസ് പറഞ്ഞു. ഇവർക്ക് ജോലി, പണം, വിവാഹം എന്നിവ വാഗ്ദാനം ചെയ്തതായും അധികൃതർ ആരോപിച്ചു.അറസ്റ്റ് ചെയ്തവർക്കെതിരെ മതിയായ തെളിവുകൾ ലഭിച്ചുവെന്നും ഇവരുടെ കേസ് കോടതിയിൽ സമർപ്പിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. തെളിവുകൾ പരിശോധിച്ച ശേശമാണ് കോടതി ഇവർക്കെതിരെ വകുപ്പുകൾ ചുമത്തിയതെന്നും ഉദ്യേഗസ്ഥരിൽ ഒരാൾ വ്യക്തമാക്കി. സെപ്റ്റംഹർ 14ന് കോടതി അടുത്ത വാദം കേൾക്കും.
eng­lish summary;UP Anti-Ter­ror­ist Squad arrests eight for alleged involve­ment in forced conversion
you may also like this video;

Exit mobile version