ഹെലികോപ്ടര്‍ അപകടത്തില്‍ പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മരണത്തിനു കീഴടങ്ങി. ഇന്ന് രാവിലെയാണ് വരുണ്‍ സിങ്് മരിച്ചതെന്നാണ് വ്യോമസേന അധികൃതര്‍ പുറത്തുവിട്ട വിവരം. ബംഗളൂരുവിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ രക്ഷപ്പെട്ട ഒരേയൊരു സൈനികനായിരുന്നു വരുണ്‍ സിങ്. കൈകള്‍ക്കും മുഖത്തും 80 ശതമാനത്തോളം പൊള്ളലേറ്റ് അത്യാഹിത വിഭാഗത്തില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
ഡിസംബർ 8ന് ഉച്ചയോടെയാണ് രാജ്യത്തെ സംയുക്ത സൈനിക മേധാവിയുടെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻറെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. അപകടത്തിൽ നിന്നും ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് മാത്രമായിരുന്നു രക്ഷപ്പെട്ടത്.
English summary; Varun Singh succumbed to his injuries