Site icon Janayugom Online

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം; അതിജീവിത സുപ്രീംകോടതിയില്‍

ലൈംഗീക പീഡനക്കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവിശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയില്‍. വിദേശത്ത് നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ച ശേഷമാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതെന്ന് വിജയ് ബാബു നിയമത്തെ വെല്ലുവിളിക്കുകയാണെന്നും അതിജീവിത അപ്പീലില്‍ പറയുന്നു. പ്രതി കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യയുള്ളതായി സുപ്രീംകോടതിയില്‍ അതിജീവിത അറിയിച്ചു. 

വിദേശത്തായിരുന്നപ്പോള്‍ വിജയ് ബാബു ഫയല്‍ ചെയ്ത മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതിയുടെ നടപടി തെറ്റാണെന്ന് സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലില്‍ അതിജീവിത ആരോപിച്ചത്. ക്രിമിനല്‍ നടപടി ചട്ടം 438 പ്രകാരം വിദേശത്തിരുന്ന് ഫയല്‍ ചെയ്യുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ നിയമപരമായി നിലനില്‍ക്കില്ല. പ്രതിയായ വിജയ് ബാബു അന്വേഷണത്തില്‍ നിന്ന് ബോധപൂര്‍വം ഒളിച്ചോടാന്‍ വേണ്ടിയായിരുന്നു വിദേശത്തേക്ക് കടന്നത്. ഇക്കാര്യം ഹൈക്കോടതി കണക്കിലെടുത്തില്ലെന്ന് അതിജീവിത ചൂണ്ടിക്കാട്ടി. 

ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ അവധിക്കാല ബെഞ്ചിന് മുമ്പാകെ അടുത്താഴ്ച്ച അപ്പീല്‍ ലിസ്റ്റ് ചെയ്യാന്‍ അതിജീവതയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും അഭിഭാഷകര്‍ നടപടി ആരംഭിച്ചു. അഭിഭാഷകന്‍ രാകേന്ദ് ബസന്താണ് അതിജീവിതയുടെ അപ്പീല്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തത്. സുപ്രീംകോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കും.

Eng­lish Summary:Vijay Babu’s antic­i­pa­to­ry bail should be can­celled; In Supreme Court
You may also like this video

Exit mobile version