Site iconSite icon Janayugom Online

വയനാട് ദുരന്തം; മുണ്ടക്കൈയിലും ചൂരൽമലയിലും ജനകീയ തിരച്ചിൽ

വയനാട് ഉരുള്‍പൊട്ടലില്‍ 11ാം ദിവസവും കാണാതായവർക്കായിയുള്ള തിരച്ചിൽ ഊർജിതമായി തുടരുന്നു. വെള്ളിയാഴ്‌ച രാവിലെ എട്ടുമണിയോടെ മേഖലയിൽ ജനകീയ തിരച്ചിൽ ആരംഭിച്ചു. പ്രദേശവാസികളും കാണാതായവരുടെ ബന്ധുക്കളും തിരച്ചിലിൽ പങ്കാളികളായി.

ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവരില്‍ 190 പേരാണ് തിരച്ചലില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തത്. ജനപ്രതിനിധികള്‍, എന്‍ഡിആര്‍എഫ്, പൊലിസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ സംഘത്തിനൊപ്പമാണ് ആളുകള്‍ തിരച്ചലില്‍ പങ്കാളികളായത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കാരണം 11 മണിക്ക് അവസാനിപ്പിക്കും. ആവശ്യമെങ്കില്‍ മറ്റൊരു ദിവസം ജനകീയ തെരച്ചില്‍ തുടരും.
വ്യാഴാഴ്‌ച ഒരു മൃതദേഹവും ഒരു ശരീരഭാഗവുമാണ് ലഭിച്ചു. ഇതുവരെ 226 മൃതദേഹവും 196 ശശീരഭാഗവും കണ്ടെത്തിയതായാണ്‌ ഔദ്യോഗിക കണക്ക്‌. ആകെ 422. മേപ്പാടിയിൽനിന്ന് 149 നിലമ്പൂരിൽ നിന്ന് 77 മൃതദേഹങ്ങൾ ലഭിച്ചു. 

Eng­lish Sum­ma­ry: Wayanad Tragedy; Mass search in Mundakai and Churalmala
You may also like this video

Exit mobile version