സ്വകാര്യ മേഖലയിൽ സംവരണം നടപ്പിലാക്കാൻ മോഡി സർക്കാർ തയ്യാറുണ്ടോ എന്ന് സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം ചോദിച്ചു, പൊതുമേഖലയെ കൊല്ലുന്ന കേന്ദ്ര സര്‍ക്കാരിന്റെ സംവരണ പ്രേമം വോട്ടിന് വേണ്ടി മാത്രമാണ്. സംവരണം ഭരണഘടനാ ഭേദഗതി ‘ഇലക്ഷൻ അർജന്റ് ’ മാത്രമാണെന്ന് രാജ്യസഭയിലെ ചർച്ചയിൽ പങ്കെടുത്ത് അദ്ദേഹം പരിഹസിച്ചു. മണ്ഡൽ റിപ്പോർട്ട് നടപ്പിലാക്കിയ വി പി സിങ് സര്‍ക്കാരിനെ അട്ടിമറിച്ച ബിജെപി നേതാക്കൾ അതിന്റെ പേരിൽ അഭിമാനിക്കുന്നത് കാപട്യമാണ്.
ആശയപരമായി തന്നെ ബിജെപി സംവരണ വിരുദ്ധരാണെന്ന് ‘വിചാരധാര’ ഉദ്ധരിച്ചു കൊണ്ട് ബിനോയ് പറഞ്ഞു.
ബിജെപി ഭരണത്തിൻ കീഴിൽ ജാതിയിൽ താണവരുടെ ജീവന് വിലയില്ലാതായിരിക്കുന്നു. ബാലികമാർ വരെ ബലാത്സംഗത്തിനും കൊലയ്ക്കും വിധേയരാകുമ്പോൾ അനങ്ങാതിരിക്കുന്ന ബിജെപിക്ക് പിന്നാക്ക സ്നേഹം പറയാൻ അർഹത ഇല്ലെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
ENGLISH SUMMARY:Will the Center implement reservation in the private sector? Binoy Vishwam
You may also like this video