Site icon Janayugom Online

ബില്ലുകള്‍ പിടിച്ചുവയ്ക്കുന്നു; ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

നിയമസഭ പാസാക്കിയ സുപ്രാധാന ബില്ലുകളില്‍ ഒപ്പിടാത്ത കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതയില്‍ ഹര്‍ജി നല്‍കി. ഗവര്‍ണര്‍ സംസ്ഥാന നിയമസഭാ പാസാക്കിയ എട്ട് ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നുവെന്നും ഗവര്‍ണറുടെ നടപടി ഭരണഘടനാവരുദ്ധമാണെന്നും ചൂണ്ടിക്കാണിച്ചാണ് കേരളം ഹര്‍ജി ഫയല്‍ ചെയ്തത്.

ഈ നടപടി സദ്ഭരണ സങ്കല്പം അട്ടിമറിക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.ഭരണഘടനയോ ജനാധിപത്യമൂല്യങ്ങളോ പാലിക്കാതെ, രണ്ടുവർഷത്തോളം പഴക്കമുള്ളതടക്കം എട്ടു ബില്ലാണ്‌ ഗവർണർ പിടിച്ചുവച്ചിരിക്കുന്നത്‌. ജനാഭിലാഷം പ്രതിഫലിക്കുന്ന ബില്ലുകൾ നിയമമാകുന്നതിന്‌ ഗവർണർ ഉണ്ടാക്കുന്ന അസ്വാഭാവിക കാലവിളംബം ഭരണഘടനയുടെ അനുച്ഛേദം 200ന്‌ എതിരാണെന്ന വാദമാണ്‌ സർക്കാർ ഉയർത്തുന്നത്‌.

പിടിച്ചുവെച്ചിരിക്കുന്നവയിൽ 3 സർവകലാശാല ബില്ലുകളും സഹകരണ ബില്ലും പൊതുജനാരോഗ്യ ബില്ലും ലോകായുക്താ ബില്ലും ഉൾപ്പെടുന്നു. സർവകലാശാലാ നിയമങ്ങളുടെ ഏകീകരണ ബിൽ ഒപ്പിടാത്തതുമൂലം വൈസ് ചാൻസലർ നിയമനങ്ങളും മുടങ്ങി. കേരളത്തിനു വേണ്ടി മുൻ അറ്റോർണി ജനറൽ വേണു​ഗോപാൽ ഹാജരാകും. 

Eng­lish Summary:
with­hold­ing bills; Gov­ern­ment v. Gov­er­nor in Supreme Court

You may also like this video:

Exit mobile version