Site icon Janayugom Online

ആദ്യ മലേറിയ വാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

ലോകത്തെ­ ആദ്യ മലേറിയ വാക്സിന്‍ മോസ്‌ക്വിരിക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. ലോകത്ത് കുട്ടികളുടെ മരണത്തിന് ഏറ്റവുമധികം കാരണമാകുന്ന രോഗങ്ങളില്‍ ഒന്നാണ് മലേറിയ. 1987ല്‍ പ്രമുഖ ബ്രിട്ടീഷ് മരുന്നു കമ്പനിയായ ഗ്ലാക്‌സോയാണ് മലേറിയയ്ക്കെതിരെ മോസ്‌ക്വിരിക്‌സ് വാക്സിന്‍ വികസിപ്പിച്ചത്. മലേറിയ മൂലം കൂടുതല്‍ കുട്ടികള്‍ മരിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വാക്സിന്റെ ഉപയോഗം വിപുലപ്പെടുത്താനും ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്തു.

ഘാന, കെനിയ, മലാവി എന്നിവിടങ്ങളിലുള്ള എട്ട് ലക്ഷം കുട്ടികള്‍ക്ക് മലേറിയ വാക്സിന്‍ നല്‍കിയിട്ടുണ്ട്. 30 ശതമാനം ഫലപ്രാപ്തിയാണ് വാക്സിനുള്ളത്. നാല് ഡോസ് എങ്കിലും നല്‍കേണ്ടി വരുമെന്നാണ് കണ്ടെത്തല്‍.
ലോകാരോഗ്യ സംഘടനയുടെ വാക്‌സിന്‍ ഉപദേശക സമിതി യോഗത്തിലാണ് മലേറിയയ്‌ക്കെതിരെ വികസിപ്പിച്ച മോസ്‌ക്വിരിക്‌സ് ഉപയോഗിക്കാന്‍ തീരുമാനിച്ചത്. ചരിത്രനിമിഷമെന്നാണ് അംഗീകാരത്തോട് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് പ്രതികരിച്ചത്.

ലോകത്ത് പ്രതിവര്‍ഷം ശരാശരി 20 കോടി പേര്‍ക്കാണ് മലേറിയ ബാധിക്കുന്നത്. ഓരോ രണ്ടുമിനിറ്റിലും മലേറിയ ബാധിച്ച് ഒരാള്‍ മരിക്കുന്നുവെന്നാണ് കണക്ക്. ഇതില്‍ ഭൂരിഭാഗവും ആഫ്രിക്കയിലാണ്. നാലുലക്ഷം പേരാണ് അസുഖം ബാധിച്ച് വര്‍ഷംതോറും മരിക്കുന്നത്. വാക്‌സിന്‍ ആരോഗ്യമേഖലയില്‍ വലിയ തോതില്‍ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തല്‍.
eng­lish summary;World Health Orga­ni­za­tion approves first malar­ia vaccine
you may also like this video;

Exit mobile version