Site icon Janayugom Online

കോട്ടയത്ത് 15കാരിയെ പീ ഡിപ്പിച്ച് കൊ ലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം

കോട്ടയം അയർകുന്നത്ത് 15കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം. പ്രതി അജേഷ് കുറ്റക്കാരനാണെന്ന് കോട്ടയം അഡീഷണൽ ജില്ലാ കോടതി വിധി കണ്ടെത്തി. പീഡനം, അന്യായമായി തടങ്കലിൽ പാർപ്പിക്കൽ, കൊലപാതം എന്നീ കുറ്റങ്ങൾ ചുമഴ്ത്തിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പോക്സോ കേസിൽ 20 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചത്. അതേസമയം ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. വിധി പറഞ്ഞത് പോക്സോ കേസുകൾ പരിഗണിക്കുന്ന അഡീഷണൽ ജില്ലാ കോടതി ജഡ്ജി സാനു എസ് പണിക്കരാണ്.

2019 ജനുവരി 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുമായി സൗഹൃദം നടിച്ച് പ്രതി ജോലി ചെയ്യുന്ന ഇഷ്ടിക കമ്പനിയുടെ മുറിയിൽ വെച്ച് പീഡിപ്പിച്ചു. ബോധരഹിതയായ കുട്ടിയെ ഷോൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് സമീപത്ത് മൃതദേഹം മറവു ചെയ്യാനും അജേഷ് ശ്രമിച്ചു. അയർക്കുന്നം പൊലീസാണ് കേസില്‍ കുറ്റപത്രം സമർപ്പിച്ചത്.

Eng­lish Summary:15-year-old girl was raped and killed in Kot­tayam; Accused gets life imprisonment
You may also like this video

Exit mobile version