Site iconSite icon Janayugom Online

അഖിലേന്ത്യാ പണിമുടക്ക് പുരോഗമിക്കുന്നു

തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളുമെല്ലാം ഇല്ലാതാക്കുന്ന കേന്ദ്രനയങ്ങള്‍ക്കെതിരെയുള്ള ദേശീയ പണിമുടക്ക് ആരംഭിച്ചു. സംസ്ഥാനത്ത് എല്ലാ മേഖലകളിലെയും തൊഴിലാളികളും ജീവനക്കാരും പണിമുടക്കില്‍ പങ്ക് ചേര്‍ന്നിരിക്കുകയാണ്.
24 മണിക്കൂര്‍ പണിമുടക്കിന്റെ ഭാഗമായി വ്യവസായ‑കാർഷിക — വാണിജ്യ — വ്യാപാര മേഖലകൾ പൂർണമായി അടഞ്ഞുകിടക്കുകയാണ്. സര്‍ക്കാര്‍ ഓഫിസുകളും വിദ്യാലയങ്ങളും ഇന്ന് പൂര്‍ണമായി പ്രവര്‍ത്തനം സ്തംഭിച്ചു.
സംയുക്ത കർഷകമോർച്ചയും, കർഷക തൊഴിലാളി സംഘടനകളും സിപിഐ, സിപിഐ(എം) അടക്കമുള്ള വിവിധ രാഷ്ട്രീയ പാർട്ടികളും, പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതുവരെയുള്ള പണിമുടക്കുകളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ തൊഴിലാളികള്‍ അണിനിരക്കുന്നുവെന്നാണ് ലഭിക്കുന്ന സൂചനകള്‍. കഴിഞ്ഞ പണിമുടക്കില്‍ 30 കോടി തൊഴിലാളി-കര്‍ഷകരാണ് ഭാഗഭാക്കായത്. 

Exit mobile version