Site iconSite icon Janayugom Online

80 ലക്ഷത്തിന്റെ നിക്ഷേപം തട്ടാന്‍ വയോധികനെ കാറിടിച്ചു കൊ ലപ്പെടുത്തി; അഞ്ച് പേർ അറസ്റ്റിൽ

കൊല്ലം ആശ്രമത്ത് മാസങ്ങൾക്ക് മുമ്പുണ്ടായ അപകടത്തിൽ വയോധികൻ മരിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തി. സംഭവത്തിൽ സ്വകാര്യ പണമിടപാട് സ്ഥാപന മാനേജരായ വനിതയടക്കം അഞ്ചുപ്പേർ അറസ്റ്റിൽ. കൊലപാതകത്തിന് ക്വട്ടേഷനെടുത്ത അനി, ഇയാളുടെ സുഹൃത്ത് മാഹീൻ, കാർ വാടകയ്ക്കെടുത്ത ആസിഫ്, ധനകാര്യ സ്ഥാപന ബ്രാഞ്ച് മാനേജർ സരിത, അക്കൗണ്ടൻറ് അനൂപ് എന്നിവരാണ് പിടിയിലായത്.

മരിച്ച പാപ്പച്ചന്‍റെ നിക്ഷേപ തുക തട്ടിയെടുക്കാനുള്ള ഗൂഡാലോചനയെ തുടർന്നായിരുന്നു കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. എൺപത് ലക്ഷത്തോളം രൂപയാണ് പ്രതികള്‍ തട്ടിയെടുക്കാൻ ശ്രമിച്ചത്. അപകടമരണമെന്ന് എഴുതി തള്ളിയ കേസാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ അന്വേഷണത്തെ തുടർന്ന് കൊലപാതകമാണെന്ന് തെളിഞ്ഞത്. 18 ലക്ഷം രൂപയുടെ ക്വട്ടേഷനിലൂടെ പാപ്പച്ചനെ കൊലപ്പെടുത്തിയത്. കാർ ഇടിച്ച് കൊലപ്പെടുത്താൻ ആദ്യം ആവശ്യപ്പെട്ടത് രണ്ട് ലക്ഷം രൂപയായിരുന്നു. പിന്നീട് പല തവണയാണ് 18 ലക്ഷം രൂപ സരിതയിൽ നിന്ന് ഈടാക്കി.

Eng­lish Sum­ma­ry: An elder­ly man was killed by a car to steal an invest­ment of 80 lakhs; Five peo­ple were arrested
You may also like this video

Exit mobile version