Site iconSite icon Janayugom Online

ബംഗ്ലാദേശിൽ വീണ്ടും ഭൂചലനം; 4.1 തീവ്രത, ധാക്കയിലും അയൽജില്ലകളിലും പ്രകമ്പനം

ബംഗ്ലാദേശിൽ വ്യാഴാഴ്ച പുലർച്ചെ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. തലസ്ഥാനമായ ധാക്കയിലും സമീപ ജില്ലകളിലും പ്രകമ്പനം ഉണ്ടായി. പ്രാദേശിക സമയം രാവിലെ 6:14നാണ് ഭൂകമ്പം ഉണ്ടായത്. നർസിംഗ്ഡിയിൽ നിന്ന് 30 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവകേന്ദ്രം സ്ഥിതി ചെയ്തതെന്ന് യൂറോപ്യൻ‑മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ റിപ്പോർട്ട് ചെയ്തു.

ഇന്ത്യൻ, മ്യാൻമർ, യുറേഷ്യൻ എന്നീ മൂന്ന് ടെക്റ്റോണിക് പ്ലേറ്റുകളുടെ സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്നതിനാൽ ബംഗ്ലാദേശ് വലിയ ഭൂകമ്പ സാധ്യത നേരിടുന്ന രാജ്യമാണ്. കഴിഞ്ഞ മാസം 5.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തിൽ 10 പേർ മരണപ്പെടുകയും ധാക്ക, നർസിംഗ്ഡി ഉൾപ്പെടെയുള്ള രാജ്യത്തിന്റെ മധ്യഭാഗങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു. തുടർചലനങ്ങളും ഭീഷണി ഉയർത്തുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഭൂകമ്പ സാധ്യതയുള്ള 20 നഗരങ്ങളിൽ ഒന്നായാണ് ധാക്കയെ കണക്കാക്കുന്നത്. ജനസാന്ദ്രതയേറിയതും പഴകിയതും തകർന്നതുമായ നിരവധി കെട്ടിടങ്ങൾ ഇവിടെയുണ്ട്. പ്രത്യേകിച്ച്, തലസ്ഥാനത്തിന്റെ പഴയ ഭാഗത്താണ് കൂടുതൽ ജനത്തിരക്ക്.

Exit mobile version