Site icon Janayugom Online

ടോയ്‌ലെറ്റില്‍ പ്രസവിച്ച കു‍ഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞുകൊന്നു

ടോയ്‌ലെറ്റില്‍ വച്ച് പ്രസവിച്ച പിഞ്ചുകുഞ്ഞിനെ അമ്മ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞ് കൊന്നു. പശ്ചിമ ബംഗാളിൽ കസബ മേഖലയിലാണ് സംഭവം. ജനല്‍ ചില്ല് തകര്‍ത്താണ് കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിഞ്ഞത്. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയാണ് കൃത്യം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.

പ്രസവിച്ച ഉടനെ കുട്ടിയുടെ കരച്ചില്‍ കേട്ട് ആശയക്കുഴപ്പത്തിലായതുകൊണ്ടാണ് താന്‍ അതിനെ ജനല്‍ വഴി പുറത്തേക്ക് വലിച്ചെറിഞ്ഞതെന്ന് യുവതി പറഞ്ഞുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ആര്‍ത്തവചക്രത്തില്‍ മാറ്റം ഉണ്ടാവാത്തതിനാല്‍ താന്‍ ഗര്‍ഭിണിയാണ് എന്ന കാര്യം അറിയില്ലായിരുന്നു എന്നും യുവതി പറഞ്ഞത്രെ. നവംബറിലാണ് യുവതിയുടെ വിവാഹം നടന്നത്. യുവതിയുടെ ഭര്‍ത്താവ് മദ്യപാനിയാണ്.

യുവതി ഗര്‍ഭിണിയാണ് എന്ന കാര്യം അറിയില്ലായിരുന്നുവെന്ന് ബന്ധുക്കളും പറയുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയും കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാൽ തൊട്ടടുത്ത ദിവസം കുട്ടി മരിച്ചതായി പൊലീസ് പറയുന്നു.

Eng­lish Sam­mury: baby born in the toi­let was thrown out of the win­dow and killed in ban­gal kasabha

 

Exit mobile version