Site icon Janayugom Online

ബീഹാറിലെഅട്ടിമറിശ്രമ പരാജയം;ബിജെപി ബീഹാര്‍ഘടക കോര്‍കമ്മിറ്റി ജെപി നദ്ദയുടെ നേതൃത്വത്തില്‍

J P Nadda

ബിജെപിയുടെ കണക്കുകൂട്ടുലുകള്‍ എല്ലാം തെറ്റിച്ച് ബീഹാറില്‍ നിതിഷ്കുമാര്‍ മുഖ്യമന്ത്രിയായി അധികാരത്തില്‍ എത്തിയ സാഹചര്യത്തില്‍ പാര്‍ട്ടി പ്രസിഡന്‍റ് ജെപി നദ്ദ പാര്‍ട്ടി ആസ്ഥാനത്ത് ബീഹാര്‍ പര്‍ട്ടി ഘടകത്തിലെ കോര്‍കമ്മിററിയുമായി കൂടിക്കാഴ്ച നടത്തുന്നു. 

ബീഹാറില്‍ കുതിരകച്ചവടത്തിലൂടെ ഭരണം പിടിക്കാമെന്ന ബിജെപിയുടേയും, അമിത്ഷായുടേയും സ്വപ്നമാണ് നിതീഷും പാര്‍ട്ടിയും കൂടി തകര്‍ത്തത്. മഹാരാഷ്ട്രയിലെ ശിവസേനയെ പിളര്‍ത്തി വിമതരെ സ‍ൃഷ്ടിച്ച് ഭരണം പിടിച്ചതുപോലെ ബീഹാറിലും അതേ തന്ത്രം
ആവിഷ്കരിക്കാനുള്ള ശ്രമത്തിനാണ് കനത്ത തിരിച്ചടി നേരിടേണ്ടി വന്നത്. ബീഹാറില്‍ നിതീഷ്കുമാറീന്‍റെ നേതൃത്വത്തിലുള്ള ജനതാദള്‍(യു) ആര്‍ജെഡി,കോണ്‍ഗ്രസും, ഇടതുപക്ഷവും ഉള്‍പ്പെടെയുളള സഖ്യമാണ് മുന്നോട്ട് പോകുന്നത്.

മുമ്പ് നിതീഷ് കുമാർ എട്ട് വർഷത്തിനിടെ രണ്ടാം തവണയും ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച് ദിവസങ്ങൾക്ക് ശേഷമാണ് യോഗം നടക്കുന്നത്. സംസ്ഥാനത്തെ രാഷ്ട്രീയ അട്ടിമറിയും സംസ്ഥാനത്ത് സ്വീകരിക്കേണ്ട തന്ത്രവും നദ്ദ ചർച്ച ചെയ്തേക്കും. മഹാസഖ്യത്തിന് നിയമസഭയിൽ 164 അംഗങ്ങളുടെ പിന്തുണയുണ്ട്, കൂടാതെ നിയമസഭയിൽ നാല് എംഎൽഎമാരുള്ള ഹിന്ദുസ്ഥാനി അവാം മോർച്ചയുടെ പിന്തുണയുമുണ്ട്. ബീഹാർ നിയമസഭയിൽ 242 അംഗങ്ങളാണുള്ളത്.

അതില്‍ ബിജെപിക്ക് 77, ജെഡിയുവിന് 45, ജിതൻ റാം മാഞ്ചിയുടെ എച്ച്എഎം(എസ്) 4, ആർജെഡിക്ക് 79, കോൺഗ്രസിന് 19, സിപിഐ(എം-എൽ) 12, സിപിഐക്ക് 4 എന്നിങ്ങനെയാണ്. , എഐഎംഐഎമ്മിനും സ്വതന്ത്രനും ഓരോ സീറ്റ് വീതമുണ്ട്. ജെഡിയു-ആർജെഡി-എച്ച്എഎം-കോൺഗ്രസ്-സിപിഐ(എം-എൽ)-സിപിഐ മഹാസഖ്യത്തിന് ആകെ 163 പേരാണുള്ളത്. ഏക സ്വതന്ത്ര എംഎൽഎയും നിതീഷ് കുമാറിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്, അതിന്റെ ഫലപ്രാപ്തി 164 ആയി.

Eng­lish Sum­ma­ry: Coup attempt failed in Bihar; BJP Bihar Con­stituent Core Com­mit­tee led by JP Nadda

You may also like this video:

Exit mobile version