കൊച്ചി നഗരത്തിൽ തമ്മനം പ്രദേശത്ത് ജല അതോറിറ്റിയുടെ കൂറ്റൻ കുടിവെള്ള ടാങ്ക് തകർന്നു. പുലർച്ചെ 2:30ഓടെയാണ് സംഭവം. 1.35 കോടി ലിറ്ററിലധികം സംഭരണശേഷിയുള്ള വാട്ടർ ടാങ്കാണ് തകർന്നത്. അപകടസമയത്ത് ഏകദേശം 1.10 കോടി ലിറ്ററിനടുത്ത് വെള്ളം ടാങ്കിൽ ഉണ്ടായിരുന്നു. ടാങ്ക് തകർന്നതിനെ തുടർന്ന് വെള്ളം ഇരച്ചു കയറി പ്രദേശത്തെ വീടുകളിലും സ്ഥാപനങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായി. തകർന്ന ടാങ്കിൽ നിന്നുള്ള വെള്ളം ഒഴുകി പ്രദേശത്തെ മതിലുകൾ തകരുകയും, ഇരുചക്രവാഹനങ്ങളും ചെടിച്ചട്ടികളും വീടിന് പുറത്തിട്ടിരുന്ന മറ്റ് വസ്തുക്കളും ഒലിച്ചുപോവുകയും ചെയ്തു. കൊച്ചി നഗരത്തിൻ്റേയും തൃപ്പൂണിത്തുറയുടേയും വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യേണ്ട വെള്ളമാണ് പാഴായത്. ഇത് പ്രദേശത്തെ ജലവിതരണത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.
തമ്മനത്ത് കുടിവെള്ള ടാങ്ക് തകർന്നു: ഉണ്ടായിരുന്നത് ഒരു കോടി പത്ത് ലക്ഷം ലിറ്റര്‍ വെള്ളം; വീടുകളില്‍ വെള്ളം കയറി

