തീരുവ 50ൽ നിന്ന് 18 ലേക്ക് കുറച്ചു ഇന്ത്യ‑യുഎസ് വ്യാപാര കരാർ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തീരുവ കുറച്ചതിന് ട്രംപിന് നന്ദിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി മോഡി എക്സിലും ഫേസ്ബുക്കിലും കുറിച്ചു. മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും വിരാമമിട്ടാണ് ഇന്ത്യയും അമേരിക്കയും നിർണ്ണായകമായ ഈ ഉടമ്പടിയിൽ എത്തിയത്. കേന്ദ്ര ബജറ്റ് അവതരണത്തിന് തൊട്ടുപിന്നാലെ ആയിരുന്നു അമേരിക്കയുടെ നീക്കം. ഇതോടെ, റഷ്യൻ എണ്ണ വാങ്ങുന്നതിന് ഏർപ്പെടുത്തിയ 25 ശതമാനം അധിക തീരുവയും പിൻവലിക്കും.
ട്രൂത്ത് സോഷ്യലിലൂടെ ആയിരുന്നു ട്രംപിന്റെ പ്രഖ്യാപനം. റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്നും പകരം വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങുമെന്നും ട്രംപ് പറഞ്ഞു.
തീരുവ 50ൽ നിന്ന് 18 ലേക്ക് കുറച്ചു; ഇന്ത്യ‑യുഎസ് വ്യാപാര കരാർ പ്രഖ്യാപിച്ച് ട്രംപ്

