Site icon Janayugom Online

പരിസ്ഥിതിലോല മേഖല; സുപ്രീം കോടതിയിൽ കേരളം റിവ്യു ഹർജി നൽകും

വന്യജീവിസങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ‍ഒ‍രു കിലോമീറ്റർ‍ വീതി‍യിലെങ്കിലും പരിസ്ഥിതിലോല മേഖല (ഇഎസ്‍സെഡ്) വേണമെന്ന സുപ്രീം കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിൽ അടുത്ത മാസം 12നു കോടതിയിൽ റിവ്യു ഹർജി/ഭേദഗതി ഹർജി നൽകാൻ സർക്കാർ തീരുമാനിച്ചു.

തുടർനടപടികൾ ചർച്ച ചെയ്യാൻ വനംമന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു തീരുമാനം. ജനവാസമേഖല ഒഴിവാക്കി വേണം പരിസ്ഥിതി ലോലമേഖല നിർണയിക്കാൻ എന്ന സംസ്ഥാന സർക്കാരിന്റെ മുൻനിലപാടിൽ മാറ്റം വരുത്തി‍ല്ലെന്നു മന്ത്രി പറഞ്ഞു.

പരിസ്ഥിതി ലോല മേഖല നിർദേശിച്ച് ഇതിനകം കേന്ദ്രത്തിനു നൽകിയ അപേക്ഷ‍കൾ നിലനിർത്തിക്കൊണ്ടു തന്നെ കോടതി ഉത്തരവിന്റെ ഖണ്ഡിക 44(എഫ്)യിൽ നിർദേശിച്ച പ്രകാരം ജനവാസ മേഖല ഒഴിവാക്കിയുള്ള നിർദേശം വീണ്ടും കേന്ദ്ര വനം – പരിസ്ഥിതി‍ മന്ത്രാലയത്തിനും സെൻട്രൽ എംപവേഡ് കമ്മിറ്റിക്കും സമർപ്പിച്ച് സുപ്രീം കോടതിയിൽ നിന്ന് ഇളവു നേടാമെന്നാ‍ണു കരുതുന്നത്. നിലവിലുള്ള നിർ‍മാണങ്ങളെ സംബന്ധിച്ച വിശദാംശങ്ങൾ സമയബന്ധിതമായി സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

Eng­lish summary;Ecologically sen­si­tive area; Ker­ala will file a review peti­tion in the Supreme Court

You may also like this video;

Exit mobile version