മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവ സങ്കേതത്തിൽ കാട്ടാനകൾ കൂട്ടത്തോടെ ചരിഞ്ഞു. ഇതോടെ ചരിഞ്ഞ ആനകളുടെ എണ്ണം എട്ട് ആയി ഉയർന്നു. ചൊവ്വാഴ്ച ഏഴ് കാട്ടാനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. എട്ടാമത്തെ ആനയുടെ ജഡവും ബുധനാഴ്ച കണ്ടെത്തി. ഒമ്പതാമത്തെ ആനയുടെ നില ഗുരുതരമാണെന്ന് വന്യജീവി ഉദ്യോഗസ്ഥർ അറിയിച്ചു. മറ്റ് മൂന്ന് ആനകൾ അവശനിലയിലാണ്. 13 അംഗങ്ങളുള്ള ആനക്കൂട്ടത്തില്‍പ്പെട്ടവയാണ് ഇവയെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. കീടനാശിനി കലർന്ന വിളകൾ കഴിച്ചതാണോ മരണകാരണമെന്നു സംശയമുണ്ട്. പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ചതായി മധ്യപ്രദേശ് വനം മന്ത്രി രാംനിവാസ് റാവത്ത് അറിയിച്ചു.
മധ്യപ്രദേശില്‍ രണ്ട് ദിവസത്തിനിടെ ചരിഞ്ഞത് എട്ട് ആനകൾ; അന്വേഷണത്തിന് ഉത്തരവിട്ടു

