Site iconSite icon Janayugom Online

തിരുവനന്തപുരത്ത് കനത്ത കാറ്റും മഴയും; പലയിടത്തും വന്‍ നാശനഷ്ടം

തിരുവനന്തപുരം ജില്ലയില്‍ കനത്ത കാറ്റും മഴയും. കാട്ടാക്കട താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്. പലയിടത്തും മരങ്ങള്‍ പിഴുത് വീഴുകയും ചെയ്തു. പലയിടത്തും വൈദ്യുതി ബന്ധം നിലച്ചു. മലയിന്‍കീഴ് സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെള്ളം കയറി.

സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടുകൂടിയ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏപ്രില്‍ ആറോടെ തെക്കന്‍ ആന്‍ഡാമാന്‍ കടലിലിന് മുകളില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

മധ്യ‑തെക്കന്‍ കേരളത്തിലാകും വേനല്‍ മഴ ലഭിക്കുക. കഴിഞ്ഞ ദിവസങ്ങളിലായി തിരുവനന്തപുരം, കൊല്ലം, കൊച്ചി മേഖലകളില്‍ വൈകീട്ടോടെ കനത്ത മഴ അനുഭവപ്പെട്ടിരുന്നു. അതേസമയം, കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തില്‍ തെക്കന്‍ ആന്‍ഡമാന്‍ കടലിലും, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഏപ്രില്‍ ഏഴിന് മത്സ്യബന്ധനം ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കി.

Eng­lish Summary:Heavy rain in ker­ala 4–4‑2022
You may also like this video

Exit mobile version