തളിപ്പറമ്പില്‍ ഭാര്യെ ബാങ്കിൽ കയറി വെട്ടി ഭർത്താവ്. എസ്ബിഐ പൂവ്വം ശാഖാ കാഷ്യറായ അനുപമയെയാണ് ഭർത്താവ് അനുരൂപ് ബാങ്കില്‍ കയറി വെട്ടിയത്. ഗുരുതര പരിക്കേറ്റ അനുപമയെ തളിപ്പറമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനുരൂപിനെ നാട്ടുകാര്‍ പിടികൂടി ബാങ്കില്‍ കെട്ടിയിടുകയും പോലീസിന് കൈമാറുകയുമായിരുന്നു.
ഉച്ചയ്ക്ക് 3.30ഓടെയാണ് സംഭവം. ബാങ്കില്‍ എത്തിയ അനുരൂപ് ഭാര്യയെ പുറത്തേക്ക് വിളിക്കുകയും സംസാരിക്കുന്നതിനിടെ പ്രകോപിതനായ ഇയാള്‍ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. വെട്ടേറ്റ് ബാങ്കിനകത്ത് ഓടിക്കയറിയ അനുപമ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെയെത്തി വീണ്ടും വെട്ടുകയായിരുന്നു.
കുടുംബ പ്രശ്‌നമാണ് അക്രമത്തിന് കാരണമെന്നാണ് വിവരം.