Site iconSite icon Janayugom Online

ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള ബന്ധം ഉയരുന്നു;പുതുതായി 4 കരാറുകൾ

ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള ബന്ധം ഉയര്‍ത്താനായി അര്‍ദ്ധചാലക വ്യവസായത്തിലെ സഹകരണം ഉള്‍പ്പെടെ 4 ധാരണാ പത്രങ്ങളില്‍ ഒപ്പ് വച്ചു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബ്രൂണയില്‍ നിന്ന് ഇവിടെയെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സിംഗപ്പൂര്‍ വികസ്വര രാജ്യങ്ങള്‍ക്ക് മാതൃകയാണെന്നും പ്രീമിയര്‍ ലോറന്‍സ് വോംഗോയുമായുള്ള ചര്‍ച്ചയില്‍ ഇന്ത്യ സ്വന്തമായി നിരവധി സിംഗപ്പൂരുകള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.

അതിന്‌ശേഷം പ്രധാനമന്ത്രി മോദി പ്രമുഖ ബിസിനസ്സ് നേതാക്കളുമായും സിഇഒമാരുമായും ഒരു വട്ടമേശ സമ്മേളനം നടത്തുകയും ഇരു രാജ്യങ്ങളുടെയും സാമ്പത്തിക ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കാനുള്ള വഴികളെക്കുറിച്ച് സംസാരിച്ചു.നിക്ഷേപങ്ങളെയും നവീകരണ പ്രവര്‍ത്തനങ്ങളെയും പ്രോത്സാഹിപ്പിക്കാനായി ഇന്ത്യയില്‍ നടക്കുന്ന പരിഷ്‌ക്കരങ്ങളെ എടുത്തു കാട്ടിയ പ്രധാനമന്ത്രി വ്യോമയാനം,നൈപുണ്യവികസനം,ഊര്‍ജം തുടങ്ങിയ മേഖലകളിലെ നിക്ഷേപ സാധ്യതകളെപ്പറ്റി പരിശോധിക്കാനായി സിംഗപ്പൂരിലെ വ്യവസായ പ്രമുഖരെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

ഇരു നേതാക്കളും തങ്ങളുടെ ചർച്ചയിൽ പ്രതിരോധം, സുരക്ഷ, മാരിടൈം ഡൊമെയ്ൻ അവബോധം, വിദ്യാഭ്യാസം, എഐ, ഫിൻടെക്, പുതിയ സാങ്കേതിക മേഖലകൾ, ശാസ്ത്ര സാങ്കേതിക വിദ്യ, വിജ്ഞാന പങ്കാളിത്തം എന്നീ മേഖലകളിൽ നിലവിലുള്ള സഹകരണം അവലോകനം ചെയ്തുവെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു.

ഇന്ത്യ‑ആസിയാൻ ബന്ധങ്ങൾ, ഇന്തോ-പസഫിക്കിനെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് എന്നിവയുൾപ്പെടെ പരസ്പര താൽപ്പര്യമുള്ള പ്രാദേശികവും ആഗോളവുമായ സുപ്രധാന വിഷയങ്ങളെക്കുറിച്ചും നേതാക്കൾ അഭിപ്രായങ്ങൾ കൈമാറി.

ഇന്ത്യയിലെ ആദ്യത്തെ തിരുവള്ളുവർ കൾച്ചറൽ സെൻ്റർ സിംഗപ്പൂരിൽ ഉടൻ ഉദ്ഘാടനം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. “മഹാനായ സന്യാസി തിരുവള്ളുവർ ഏറ്റവും പ്രാചീനമായ ഭാഷയായ തമിഴിൽ ലോകത്തിന് മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. അദ്ദേഹത്തിൻ്റെ കൃതിയായ തിരുക്കുറൾ ഏകദേശം 2,000 വർഷങ്ങൾക്ക് മുമ്പ് രചിക്കപ്പെട്ടതാണ്, എന്നിട്ടും അതിൻ്റെ ആശയങ്ങൾ ഇന്നും പ്രസക്തമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version