രാജ്യത്തെ ശിശുമരണ നിരക്ക് (IMR) 25 എന്ന റെക്കോഡ് കുറവിലെത്തി. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച 2023 ലെ സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം റിപ്പോർട്ട് പ്രകാരമാണിത്. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ആണ് ഏറ്റവും കൂടുതൽ മരണ നിരക്ക് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് മണിപ്പൂരിലാണ്. കേരളമാണ് രണ്ടാം സ്ഥാനത്ത്.
ഏറ്റവും കൂടുതൽ ജനന നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത് ബീഹാറിലാണ്. ഏറ്റവും കുറവ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലാണ്.

