Site iconSite icon Janayugom Online

സിലിക്കണ്‍ വാലി ബാങ്ക് തകര്‍ന്നു

നിക്ഷേപകർ കൂട്ടത്തോടെ പണം തിരികെ ആവശ്യപ്പെട്ടതോടെ അമേരിക്കയിലെ പ്രമുഖ വാണിജ്യ ബാങ്കായ സിലിക്കൺ വാലി (എസ്‌വിബി) തകര്‍ന്നടിഞ്ഞു. ബാങ്കിന്റെ ആസ്തികൾ ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോ‍ർപറേഷൻ പിടിച്ചെടുത്തു. 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള എറ്റവും വലിയ ബാങ്ക് തകര്‍ച്ചയാണിത്.

ബാങ്കിന്റെ ഉടമകളായ എസ്‍വിബി ഫിനാൻഷ്യൽ ഗ്രൂപ്പ്, കഴിഞ്ഞ ദിവസം 175 കോടി ഡോളറിന്റെ (ഏകദേശം 14,300 കോടി രൂപ) ഓഹരി വില്പന പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കമ്പനി ബാലൻസ് ഷീറ്റിലെ നഷ്ടം കുറയ്ക്കുന്നതിനുവേണ്ടിയാണ് ഇതെന്നായിരുന്നു ഉടമകളുടെ വിശദീകരണം. എന്നാൽ ബാങ്കിന്റെ ഓഹരിമൂല്യം ഇടിയുന്നതിലേക്കാണ് ഇത് നയിച്ചത്.

സിലിക്കൺ വാലി സ്റ്റാർട്ടപ്പുകളും സ്റ്റാർട്ടപ്പ് നിക്ഷേപകരും ആയിരുന്നു എസ്‍വിബി ബാങ്കിന്റെ ഇടപാടുകാരിൽ ഏറെയും. ഇവർ ഒറ്റയടിക്ക് തുക പിൻവലിക്കാൻ ശ്രമിച്ചതാണ് പ്രതിസന്ധിയുടെ ആക്കം കൂട്ടിയത്.

 

Eng­lish Sam­mury: mar­ket pan­ic: Amer­i­ca’s lead­ing bank Sil­i­con Val­ley collapsed

 

Exit mobile version