അമ്മയുടെ മൃതദേഹം രഹസ്യമായി മുറ്റത്തു കുഴിച്ചുമൂടാന്‍ ശ്രമിച്ച മകൻ പൊലീസ് പിടിയിൽ . വെണ്ണല സ്വദേശി അല്ലി (72) മരിച്ചതിനു പിന്നാലെയാണ് മകൻ പ്രദീപ് (45) മൃതദേഹം കുഴിച്ചുമൂടാൻ ശ്രമിച്ചത്. അല്ലിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് അറിയിച്ചു . അയൽക്കാർ അറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രദീപിനെ കസ്റ്റഡിയിലെടുത്തു. ഈ സമയം ഇയാൾ മദ്യലഹരിയിൽ ആയിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. അമ്മ മരിച്ചിട്ടും സംസ്കരിക്കാൻ ആരും സഹായിക്കാത്തതിനാലാണു ഇക്കാര്യം ചെയ്യാൻ ശ്രമിച്ചത് എന്നാണ് പ്രദീപ് പൊലീസിനോടു പറഞ്ഞത്. കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് കിട്ടേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അയൽക്കാരുമായി നല്ല ബന്ധത്തിലല്ല ഈ കുടുംബം. മദ്യപനായ പ്രദീപ് വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നു എന്നും അയൽക്കാർ പറഞ്ഞു. പ്രദീപും ഇളയ മകനും അമ്മയുമാണ് ഇവിടെ താമസിച്ചിരുന്നത്. പ്രദീപിന്റെ മദ്യപാനവും വഴക്കും മൂലം ഭാര്യയും മൂത്ത മകനും ഭാര്യയുെട വീട്ടിലാണു താമസം.

