Site icon Janayugom Online

എഫ്ഐആർ റദ്ദാക്കാണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് സുബൈർ സുപ്രീം കോടതിയിൽ

യുപി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആൾട്ട് ന്യുസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈർ സുപ്രീം കോടതിയിൽ. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം അംഗീകരിച്ച സുപ്രീം കോടതി നാളെ പരിഗണിക്കുമെന്ന് അറിയിച്ചു.

മുഹമ്മദ് സുബൈറിന് വധഭീഷണി ഉണ്ടെന്നും അതിൽ തനിക്ക് ആശങ്കയുണ്ടെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ച് മുമ്പാകെ ബോധിപ്പിച്ചു.

ഹിന്ദു സന്യാസിമാരെ വിദ്വേഷ പ്രചാരകരെന്ന് വിളിച്ചുവെന്ന് ആരോപിച്ച് തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാണ് സുബൈറിന്റെ ഹര്‍ജിയിലെ ആവശ്യം. അലഹാബാദ് ഹൈകോടതിയെ ഈ ആവശ്യവുമായി സമീപിച്ചുവെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു.

ഹിന്ദു ലയൺ ആർമി ജില്ലാ പ്രസിഡന്റ് ഭഗവാൻ ശരൺ നൽകിയ പരാതിയിലാണ് യുപി പൊലീസ് കേസ്  രജിസ്റ്റർ ചെയ്തത്. വിദ്വേഷ പ്രചാരകനായ യതി നരസിംഗാനന്ദ സരസ്വതി, ബജ്റംഗ് മുനി, ആനന്ദ് സ്വരൂപ് എന്നിവരെ വിദ്വേഷ പ്രചാരകരെന്ന് ട്വീറ്റ് ചെയ്തെന്നാണ് ആരോപിച്ച കുറ്റം. സുബൈറിനെ ഈ കേസിൽ യുപി സീതാപൂർ കോടതിയിൽ ഡൽഹി പൊലീസ് ഹാജരാക്കിയിരുന്നു.

Eng­lish summary;Muhammad Zubair in the Supreme Court demand­ing the can­cel­la­tion of the FIR

You may also like this video;

Exit mobile version