Site iconSite icon Janayugom Online

അമേരിക്കയില്‍ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ഒന്‍പത് മരണം; ശക്തമായ കൊടുങ്കാറ്റിന് സാധ്യത

തെക്കുകിഴക്കൻ യുഎസിലെ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ഒന്‍പത് മരണം. നൂറുകണക്കിനാളുകളാണ് കുടുങ്ങിക്കിടക്കുന്നത്. നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഒട്ടേറെ കാറുകളാണ് റോഡുകളില്‍ അകപ്പെട്ടത്. കാറുകളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. 300 ലധികം റോഡുകളാണ് ഇതിനോടകം അടച്ചുപൂട്ടിയതെന്ന് ഗവർണർ ആൻഡി ബെഷിയർ പറഞ്ഞു.

കൂടാതെ നാഷണൽ വെതർ സർവീസ് സ്റ്റോം പ്രെഡിക്ഷൻ സെന്റർ ഞായറാഴ്ച അഞ്ച് യുഎസ് സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിൽ ഒരു കൊടുംക്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . പ്രദേശത്ത് ശക്തമായ ഇടിമിന്നൽ ഉണ്ടാകാനും സാധ്യതയുണ്ട് . വടക്കുപടിഞ്ഞാറൻ ജോർജിയ, തെക്കൻ ടെന്നസി, വടക്കുപടിഞ്ഞാറൻ ഫ്ലോറിഡ, തെക്കൻ മിസിസിപ്പി, തെക്കുകിഴക്കൻ അലബാമ എന്നിവയുടെ വലിയൊരു ഭാഗത്തെ കൊടുങ്കാറ്റ് ബാധിക്കും. കാലാവസ്ഥാ സാഹചര്യങ്ങൾ കൊടുങ്കാറ്റുകൾക്കും ചുഴലിക്കാറ്റുകൾക്കും കാരണമായേക്കാം.

ഫ്ലോറിഡയിലെ ബേ, ഗാഡ്‌സ്‌ഡെൻ, ജാക്‌സൺ, ലിബർട്ടി, വാഷിംഗ്ടൺ, കാൽഹൗൺ, ഗൾഫ്, ജെഫേഴ്‌സൺ, വക്കുല്ല, ഫ്രാങ്ക്ലിൻ, ഹോംസ്, ലിയോൺ, വാൾട്ടൺ എന്നീ പ്രദേശങ്ങളില്‍ ചുഴലിക്കാറ്റ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഗ്രേറ്റ് ലേക്ക്‌സിന്റെ ചില ഭാഗങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടാവാനും
സാധ്യതയുണ്ട് .

Exit mobile version