Site icon Janayugom Online

2023ൽ പത്ത് ലക്ഷം ആളുകൾ കോവിഡ് ബാധിച്ച് മരിക്കും; മുന്നറിയിപ്പുമായി ഐഎച്ച്എംഇ

2023ല്‍ കോവിഡ് ബാധിച്ച് ചൈനയില്‍ പത്ത് ലക്ഷത്തിലധികം ആളുകൾ മരിക്കുമെന്ന് പഠനറിപ്പോര്‍ട്ട്. അമേരിക്ക ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാലുവേഷന്‍ എന്ന സ്ഥാപനമാണ് കണക്ക് പ്രവചിച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതാണ് ചൈനയില്‍ കോവിഡ് കേസുകള്‍ ഉയരാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2023 ഏപ്രില്‍ ഒന്നോടെ ചൈനയില്‍ കോവിഡ് ആക്ടീവ് കേസുകള്‍ സർവ്വകാല റെക്കോഡിലെത്തും. മരണങ്ങള്‍ 322,000 ആകും എന്നാണ് പ്രവചനം. ചൈനയിലെ ജനസംഖ്യയിൽ മൂന്നിലൊന്ന് ജനങ്ങളേയും അടുത്ത വർഷം ഏപ്രിലിൽ കോവിഡ് ബാധിക്കുമെന്നും ഐഎച്ച്എംഇ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ മുറൈ പറഞ്ഞു. അതേസമയം കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് ശേഷം ചൈനയിൽ ഇതുവരെ കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഡിസംബര്‍ മൂന്നിനാണ് രാജ്യത്ത് കോവിഡ് മരണം അവസാനമായി റിപ്പോര്‍ട്ട് ചെയ്തത്. പകര്‍ച്ചവ്യാധി ബാധിച്ച് 5,235 പേര്‍ മരിച്ചെന്നാണ് ചൈനയുടെ ഔദ്യോഗിക കണക്കുകള്‍വ്യക്തമാക്കുന്നത്. കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ജനങ്ങളില്‍ നിന്നും വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഡിസംബറില്‍ ചൈന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിരുന്നു. തുടര്‍ന്നാണ് രാജ്യത്ത്
കോവിഡ് കേസുകള്‍ വർധിച്ചത്. അടുത്ത വർഷത്തോടെ 1.4 ശതകോടി ആളുകള്‍ക്ക് രോഗം ബാധിക്കുമെന്നാണ് ചൈനക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അമേരിക്കൻ സ്ഥാപനം.

Eng­lish Summary:One mil­lion peo­ple will die of covid in 2023; IHME with warning
You may also like this video

Exit mobile version